റാന്നി: റാന്നി പഞ്ചായത്തിലെ എട്ടാം വാർഡിൽ ഓലിപ്പാട്ട് വീട്ടിൽ താമസിക്കുന്ന ഗോപിയെന്ന 67കാരന് ഇക്കുറിയും വോട്ടു ചെയ്യാനാകില്ല.. അരനൂറ്റാണ്ടിനകം തെരഞ്ഞെടുപ്പുകൾ പലതും കടന്നു പോയെങ്കിലും തൻ്റെ സമ്മതിദാന അവകാശം ഇതു വരെ വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ല. വോട്ട് രേഖപ്പെടുത്താൻ ആധികാരിക രേഖകൾ ഒന്നും സ്വന്തം പേരിൽ ഇല്ല എന്ന കാരണത്താൽ വോട്ടു ചെയ്യാൻ കഴിയില്ല എന്നതാണ് വാസ്തവം.
ഒരു ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാനുള്ള ആധികാരികതയുള്ള സർക്കാർ രേഖകളായ ആധാർ കാർഡ്, വോട്ടർ ഐഡികാർഡ്, പാൻ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയൊന്നും സ്വന്തമായില്ല ,അഥവ അതിനായി ശ്രമിച്ചിട്ടില്ല എന്നതാണ് വസ്തുത.എന്തുകൊണ്ട് വോട്ട് ചെയ്യുന്നില്ല എന്ന് ചോദിച്ചാൽ താൽപ്പര്യമില്ലാ എന്നായിരുന്നു മറുപടി. കുറെ വർഷങ്ങളായി താമസിക്കുന്നത് സഹോദരൻ്റെ മകനോടൊപ്പമാണ്.. അടുത്ത കാലത്ത് വരെ റേഷൻ കാർഡിൽ പേരുണ്ടായിരുന്നു അത് പിന്നീട് നീക്കം ചെയ്തു. കാരണം ഗോപിക്ക് അറിയില്ല - അയൽവാസിയായ സജി ഗ്രാമ സഭയിൽ ഇക്കാര്യം ഉന്നയിച്ചതിനെ തുടർന്ന് വാർഡ് മെമ്പർ ഇടപെട്ട് വില്ലേജ് ഓഫീസിൽ നിന്നും നേറ്റിവിറ്റി സർട്ടിഫിക്കേറ്റിനായി ചില ശ്രമങ്ങൾ നടത്തി. ഒരു സർക്കാർ രേഖ സ്വന്തം പേരിൽ ഉണ്ടാക്കാനുള്ള ആദ്യ നടപടിയെന്ന നിലയ്ക്ക് നടത്തിയ ശ്രമവും പരാജയപ്പെട്ടു. ഒന്ന് പരിചയപ്പെടുത്താൻ ബന്ധുക്കൾ സഹകരിക്കുന്നില്ല എന്നതാണ് വാർഡ് മെമ്പർ ഗീതാ സുരേഷിൻ്റെ പരാതി.
സ്വന്തം പേരിലുള്ളഏതെങ്കിലും രേഖകൾ കൈവശമുള്ളത് ഹാജരാക്കണമെന്ന് ഗോപിയോട് വില്ലേജ് ഓഫീസർ പറഞ്ഞു. എന്നാൽ ഹാജരാക്കാൻ രേഖകൾ ഒന്നുമില്ല എന്ന കാരണത്താൽ റേഷൻ കാർഡിലെ പേര് പുനസ്ഥാപിക്കാൻ കഴിഞ്ഞതുമില്ല. വളർന്നതും പഠിച്ചതും റാന്നി പെരുനാട് പഞ്ചായത്തിൽ പൊട്ടൻ മൂഴിയിലാണ് .സഹോദരങ്ങൾ എല്ലാവരും വിവാഹിതരയി അവർ പല കുടുംബങ്ങളായി പ ല ദേശത്തായതോടെ ഗോപി ഒറ്റപ്പെട്ടു. പിന്നീട് പുതുശേരിമലയിലെ ഇളയ സഹോദരനൊപ്പം കൂടി .ചെറുപ്പം മുതൽ നല്ല അദ്ധ്വാനി യായിരുന്നു. കൂലിപ്പണിയും ഫർണിച്ചറിൻ്റെ പണിയുമായി ജീവിതം തള്ളിനീക്കി .അവിവാഹിതനാണ്.സ്വന്തമായി ഒരു കൂരയില്ലാത്തതിനാൽ ഒരു ജീവിത പങ്കാളിയെ കണ്ടെത്തി കുടുംബ ജീവിതം കരുപിടിപ്പിക്കാനും കഴിഞ്ഞില്ല. അടുത്ത കാലത്തായി വാർദ്ധക്യസഹജമായ അസുഖകൾ പിടിപ്പെട്ടു തുടങ്ങി.സർക്കാരിൻ്റെ വാർദ്ധക്യകാല പെൻഷൻ ലഭിക്കണമെന്ന് ഇപ്പോൾ ആഗ്രഹമുണ്ട്. ഇനിയും ഒരു ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാനുള്ള ആധികാരിക രേഖകളും സംഘടിപ്പിക്കണം. സർക്കാരിൻ്റെ ആനുകൂല്യങ്ങൾ വേണം. കൂട്ടത്തിൽ ഇനിയുമുള്ള തെരഞ്ഞെടുപ്പുകളിൽ സജീവമായി വോട്ടും ചെയ്യണമെന്നാണ് ഗോപിയുടെ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.