തിരുവനന്തപുരം: പാലായിൽ ബി.ഡി.ജെ.എസിനെയും ഘടകകക്ഷികളെയും പരോക്ഷമായി പഴിചാരി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ . പി.എസ്. ശ്രീധരൻ പിള്ള. പാലായില്‍ സമുദായാംഗങ്ങള്‍ക്ക് ഇടതുസ്ഥാനാർഥിയോട് അനുഭാവമുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജ നറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തേ പറഞ്ഞിരുന്നു. ഇത് ബി.ഡി.ജെ.എസിെൻറ വോട്ടില്‍ കുറവുവരുത്തിയിട്ടുണ്ടാകും. എൻ.ഡി.എയിൽ ചില പോരായ്മകളുണ്ട്. ഘടകകക്ഷികള്‍ക്ക് അവരുടേതായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്ക് അംഗങ്ങള്‍ കുറവുള്ള മണ്ഡലമാണ് പാലാ. പാര്‍ട്ടിയുടെ അടിസ്ഥാന വോട്ട് നിലനിര്‍ത്താനായി. ആറായിരത്തിലധികം വോട്ട് എൻ.ഡി.എ സ്ഥാനാർഥിക്ക് കുറഞ്ഞെന്നത് വസ്തുതയാണ്. മുഖവും മാനവും നഷ്ടപ്പെടുത്തി വയര്‍ നിറക്കുന്നതിന് തുല്യമാണ് എൽ.ഡി.എഫിെൻറ ജയം. അധികാര ദുര്‍വിനിയോഗത്തിലൂടെ നേടിയതാണ് ഇൗ ജയമെന്നും പിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.