ആലപ്പുഴ: സിനിമ കണ്ടിറങ്ങിയപ്പോൾ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് എവിടെയോ ജീവിച്ചിരിക്കുന്നുവെന്ന തോന്നലുണ്ടാക്കിയെന്ന് കൊല്ലപ്പെട്ട ഫിലിം റപ്രസേൻററ്റീവ് ചാക്കോയുടെ മകൻ ജിതിൻ ചാക്കോ. സുകുമാരക്കുറുപ്പിെൻറ ജീവിതത്തെ ആസ്പദമാക്കി ദുൽഖർ സൽമാൻ നായകനായ 'കുറുപ്പ്' സിനിമ ആദ്യദിനം ആലപ്പുഴ കൈചൂണ്ടിമുക്ക് പാൻസിനിമാസിൽ സുഹൃത്തുക്കൾക്കൊപ്പം കണ്ടിറങ്ങിയശേഷം 'മാധ്യമ'ത്തോട് പ്രതികരിക്കുകയായിരുന്നു ജിതിൻ.
സിനിമയിൽ തെൻറ കുടുംബത്തിനെതിരായ കാര്യങ്ങളൊന്നുമില്ല. കുറുപ്പിെൻറ തെറ്റുകളാണ് തുറന്നുകാണിക്കുന്നത്. ഇതിലൂടെ സമൂഹം തിരിച്ചറിയണമെന്ന അതിയായ ആഗ്രഹവും സഫലമായി. സിനിമ കണ്ടപ്പോൾ അച്ഛെൻറ ഓർമകളായിരുന്നു ഏറെയും. നേരത്തേ സിനിമ കണ്ടപ്പോൾ അച്ഛെന കൊല്ലുന്ന സീൻ കണ്ടിരുന്നില്ല.
പ്രീവ്യൂകാണിച്ചപ്പോൾ ആസമയം വിഷമം തോന്നിയതിനാൽ കാണാതെ ഇറങ്ങിപ്പോയി. കുറുപ്പിനെ തുടക്കം മുതൽ അവസാനംവരെ മഹത്വവത്കരിക്കുന്നില്ല. എട്ടുലക്ഷം രൂപയുടെ ഇൻഷുറൻസിനുവേണ്ടി കൊന്നുവെന്നാണ് ഞാനടക്കം എല്ലാവരും ആദ്യം മനസ്സിലാക്കിയിരുന്നത്. സിനിമയിലൂടെ രാജ്യദ്രോഹം അടക്കമുള്ള കുറ്റകൃത്യങ്ങൾ നടത്തിയ സുകുമാരക്കുറുപ്പ് ഇപ്പോഴും എവിടെയോ ജീവിച്ചിരിക്കുന്നുവെന്ന് തോന്നലുണ്ടാക്കി.
സിനിമയിൽ കുറുപ്പിനെ മഹത്വവത്കരിക്കാനാണ് ശ്രമമെന്ന് കരുതിയാണ് അണിയറ പ്രവർത്തകർക്ക് വക്കീൽ നോട്ടീസ് അയച്ചത്. ദുൽഖർ കുറുപ്പായി വേഷമിട്ട് വരുമ്പോൾ അച്ഛനെ കൊന്നത് ഒന്നുമല്ലാതെയാക്കി തീരുമോയെന്ന ആശങ്കയായിരുന്നു. അപ്പൻ മരിക്കുമ്പോൾ അമ്മയുടെ വയറ്റിൽകിടക്കുന്ന ജിതിന് ആറുമാസം മാത്രമായിരുന്നു പ്രായമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.