അടിമാലി: ദേശീയപാതക്കരികിൽ കാറിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ സ്ത്രീയെ മകനെത ്തി ഏറ്റെടുത്തു. കട്ടപ്പനയിൽ താമസിക്കുന്ന മകൻ മൻജിത്താണ് അമ്മ ലൈലാമണിയെ (53) കൂട്ടിക ്കൊണ്ടുപോയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് രോഗിയായ മാനന്തവാടി കാമ്പാട്ടി വെൺമണ ി വലിയവേലിക്കകത്ത് ലൈലാമണിയെ അടിമാലി കല്ലാർകുട്ടി റോഡിൽ കാറിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന മാത്യുവാണ് ഇവരെ അടിമാലിയിൽ ഉപേക്ഷിച്ചത്.
സംഭവത്തെക്കുറിച്ച് അടിമാലി പൊലീസ് പറയുന്നത്: തിരുവനന്തപുരം കല്ലട സ്വദേശിനിയാണ് ലൈലാമണി. 22 വർഷം മുമ്പ് ഇവരുടെ ഭർത്താവ് മരിച്ചു. രണ്ട് മക്കളുള്ള ഇവർ മക്കളുടെ എതിർപ്പ് അവഗണിച്ച് 12 വർഷം മുമ്പാണ് മാത്യുവിനോടൊപ്പം ജീവിതം തുടങ്ങിയത്. തുടർന്ന് വയനാട്ടിലെത്തി സ്ഥലം വാങ്ങി താമസമാരംഭിച്ചു. വാഹനത്തിൽ തേയില വിറ്റും മറ്റും ജീവിക്കുന്നതിനിടെ ലൈലാമണി രോഗിയായി. നിരവധി സ്ഥലങ്ങളിൽ ചികിത്സ തേടിയെങ്കിലും രോഗം ഭേദമായിരുന്നില്ല. കഴിഞ്ഞദിവസം കട്ടപ്പനയിലെ മകെൻറ അടുക്കൽപോകാമെന്ന് പറഞ്ഞാണ് വയനാട്ടിൽനിന്ന് മാത്യു സ്വന്തം കാറിൽ പുറപ്പെട്ടത്. വ്യാഴാഴ്ച അടിമാലിയിലെത്തിയ മാത്യു മൂത്രമൊഴിക്കാൻ പോവുകയാണെന്നുപറഞ്ഞ് ലൈലാമണിയെ കാറിൽ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.
ടൗണിലെ ഓട്ടോ തൊഴിലാളികളാണ് കാറിൽ അവശനിലയിൽ ലൈലാമണിയെ കണ്ടെത്തിയത്. പിന്നീട് അടിമാലി പൊലീസിെൻറ സഹായത്തോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്ത വന്നതോടെ മകൾ കട്ടപ്പനയിലുള്ള സഹോദരനെ വിവരമറിയിച്ചതിനെത്തുടർന്ന് ഇയാൾ അടിമാലിയിലെത്തി ലൈലാമണിയെ ഏറ്റെടുക്കുകയായിരുന്നു. മക്കളുമായി ഇവർ വളരെക്കാലമായി അകന്നു ജീവിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.