തിരുവനന്തപുരം: സോളാർ കമീഷൻ റിപ്പോർട്ടിൽ സർക്കാർ മുൻ സുപ്രീംകോടതി ജസ്റ്റിസ് അരിജിത് പാസയത്തിെൻറ നിയമോപദേശം തേടി. ഇതുസംബന്ധിച്ച കമീഷൻ റിപ്പോർട്ടും സരിത എസ്. നായർ രണ്ടാമത് മുഖ്യമന്ത്രിക്ക് നൽകിയ പരാതി, അഡ്വക്കറ്റ് ജനറൽ, പ്രോസിക്യൂഷൻ ഡയറക്ടർ എന്നിവരുടെ ഉപദേശങ്ങൾ, ഡി.ജി.പി ലോക്നാഥ് െബഹ്റ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ട് എന്നിവ ജസ്റ്റിസ് പാസയത്തിന് കൈമാറി. ഡി.ജി.പിയുടെ അടുത്ത അനുയായി വഴിയാണ് രേഖകളും റിപ്പോർട്ടും കൈമാറിയത്.
പാസയത്തിെൻറ ഉപദേശത്തിനുശേഷം മാത്രമേ പുതിയ അന്വേഷണവുമായി മുന്നോട്ടുപോകണമോ വേണ്ടയോ എന്ന് സർക്കാർ തീരുമാനിക്കൂ. ജസ്റ്റിസ് ശിവരാജൻ സർക്കാറിന് നൽകിയ റിപ്പോർട്ട് പരിഗണിച്ച മന്ത്രിസഭായോഗം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കം കോൺഗ്രസിലെ പ്രമുഖനേതാക്കൾക്കെതിരെ ബലാത്സംഗത്തിനും അഴിമതിക്കും കേെസടുക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് ഡി.ജി.പി രാജേഷ് ദിവാെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചിരുന്നു. എന്നാൽ കമീഷൻ റിപ്പോർട്ടിന്മേൽ കേെസടുക്കണമെങ്കിൽ സർക്കാർ പരാതിക്കാരനാകണം. സർക്കാറിന് വേണ്ടി പരാതിനൽകേണ്ടത് ചീഫ് സെക്രട്ടറിയാണ്.
നിരന്തരം മൊഴിമാറ്റിപ്പറയുന്ന സരിതയെ മാത്രം മുന്നിൽനിർത്തി തയാറാക്കിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പരാതിക്കാരനാകാൻ താൽപര്യമില്ലെന്ന് ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം മുഖ്യമന്ത്രിയെ അറിയിച്ചു. കൂടാതെ സരിത നൽകിയ ആദ്യപരാതിയുടെ അടിസ്ഥാനത്തിൽമാത്രം നേതാക്കൾക്കെതിരെ ബലാത്സംഗ കുറ്റം നിലനിൽക്കുമോ എന്ന സംശയവും സർക്കാറിനുണ്ടായി. തുടർന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിെൻറ നിർദേശപ്രകാരം സരിത രണ്ടാംപരാതിയുമായി രംഗത്തെത്തിയത്.
അപ്പോഴും പ്രത്യേക അന്വേഷണസംഘത്തിന് വിജിലൻസ് കേസും ക്രിമിനൽകേസും ഒരുമിച്ച് അന്വേഷിക്കാൻ കഴിയുമോ എന്ന സംശയം ബാക്കിയായി. ഇക്കാര്യത്തിൽ എ.ജിയും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും നൽകിയ നിയമോപദേശങ്ങളിലും വിരുദ്ധാഭിപ്രായങ്ങൾ കണ്ടതോടെയാണ് മുൻ സുപ്രീംകോടതി ജസ്റ്റിസിനെ സമീപിക്കാൻ സർക്കാർ തയാറായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.