തലശ്ശേരി: സരിത എസ്. നായർക്കെതിരായ ചെക്ക് കേസ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. 3000 കിലോവാട്ട് സോളാർ എനർജി പാനൽ ഘടിപ്പിച്ചുതരാമെന്നു പറഞ്ഞ് വഞ്ചിച്ചെന്നുകാണിച്ച് തലശ്ശേരിയിലെ ഡോ. ശ്യാം മോഹൻ ഫയൽ ചെയ്ത പരാതിയാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്.
എറണാകുളത്തെ ടീം സോളാർ റിന്യൂവബിൾ എനർജി സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഒന്നാം പ്രതിയായ കേസിൽ സരിത മൂന്നാം പ്രതിയും ബിജു രാധാകൃഷ്ണൻ നാലാം പ്രതിയുമാണ്. സോളാർ പാനൽ ഘടിപ്പിക്കാമെന്നുപറഞ്ഞ് രണ്ടുലക്ഷം രൂപ വാങ്ങിച്ചുവെന്നും ഘടിപ്പിക്കാതിരുന്നത് ചോദ്യം ചെയ്തപ്പോൾ രണ്ടുലക്ഷം രൂപയുടെ ചെക്ക് തന്നുവെന്നും ആ ചെക്ക് ബാങ്കിൽ കൊടുത്തപ്പോൾ അക്കൗണ്ടിൽ പണമില്ലെന്നുപറഞ്ഞ് ചെക്ക് മടങ്ങിയെന്നുമായിരുന്നു ഡോക്ടറുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.