എസ്.ഐ വധം: പ്രതികളുമായി തെളിവെടുപ്പ് ഉടൻ

കളിയിക്കാവിളയിൽ തമിഴ്നാട് എസ്.ഐ വിൽസണെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് കുഴിത്തുറ സ്റ്റേഷന ിലെത്തിച്ചു. പ്രതികളുമായി ഉടൻ തെളിവെടുപ്പ് നടത്തും. തൗഫീഖ് (28), അബ്ദുൽ ഷമീം (32) എന്നീ മുഖ്യപ്രതികളെയാണ് തമിഴ്‍നാട ്-കേരള അതിര്‍ത്തിയിലെ കുഴിത്തുറയിലെത്തിച്ചത്.

കഴിഞ്ഞ ദിവസം ഉഡുപ്പിയില്‍ നിന്നാണ് പ്രതികൾ പിടിയിലായത്. ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇവരെ റെയില്‍വേ-കര്‍ണാടക-തമിഴ്‍നാട് പൊലീസ് സംയുക്തമായി പിടികൂടുകയായിരുന്നു.

ജനുവരി എട്ടിന് രാത്രി 10.30 ഓടെയാണ് കളിയിക്കാവിള ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ മാർത്താണ്ഡം സ്വദേശി വിൽസണെ ബൈക്കിലെത്തിയ പ്രതികൾ വെടിെവച്ചുകൊന്നത്. ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്നാണ് പൊലീസ് വിലയിരുത്തൽ.

Tags:    
News Summary - si wilson murder case probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.