കോട്ടയം: നായുടെ കടിയേറ്റ് മരിച്ച അകലക്കുന്നം മഞ്ഞാമറ്റം സ്വദേശി ഡോളിയുടെ (56) കുടുംബത്തിന് നഷ്ടപരിഹാരം നൽകാത്തതിന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതിയുടെ കോടതിയലഷ്യ നോട്ടീസ്. 2013ലാണ് ഡോളി നായുടെ കടിയേറ്റ് മരിച്ചത്. തെരുവുനായ്ക്കളുടെ കടിയേറ്റ് മരണപ്പെടുന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച റിട്ട. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ ശിപാർശപ്രകാരം 10ലക്ഷം രൂപ നഷ്ടപരിഹാരമായി ഡോളിയുടെ കുടുംബത്തിന് നൽകാൻ സുപ്രീംകോടതി നേരേത്ത നിർദേശിച്ചിരുന്നു. കമ്മിറ്റി കേരളത്തിലെത്തി സിറ്റിങ് നടത്തി റിപ്പോർട്ട് കോടതിക്ക്് നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം വിധിച്ചത്.
ആറുമാസം മുമ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് സുപ്രീംകോടതി അകലക്കുന്നം പഞ്ചായത്തിന് നൽകി. തുടർന്ന് പഞ്ചായത്ത് അധികൃതർ എന്തുനടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടു. എന്നാൽ, സർക്കാറിന് ഇതുസംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലാത്തതിനാൽ നഷ്ടപരിഹാരം പഞ്ചായത്ത് നൽകേണ്ടതിെല്ലന്നാണ് ഡയറക്ടറേറ്റിൽനിന്ന് അറിയിച്ചത്. പഞ്ചായത്ത് നഷ്ടപരിഹാരം നൽകാൻ തയാറായില്ല. തുടർന്നാണ് ഇപ്പോൾ ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതിയുടെ നോട്ടീസ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.