തിരുവനന്തപുരം: ശബരിമലയിൽ ഭക്തർക്കുള്ള ഓൺലൈൻ ബുക്കിങ് നാളെ മുതൽ ആരംഭിക്കും. മിഥുന മാസ പൂജക്കും ഉത്സവത്തിനുമായാണ് ബുക്കിങ്. ഈ മാസം 14നാണ് നട തുറക്കുക. ജൂൺ 19ന് ഉത്സവം കൊടിയേറും. 28 ന് ക്ഷേത്രം അടക്കും.
മണിക്കൂറിൽ 200 േപർക്കാണ് പ്രവേശനം അനുവദിക്കുക. സന്നിധാനത്ത് തങ്ങാൻ ഭക്തരെ അനുവദിക്കില്ല. പ്രവേശനത്തിനുള്ള ബുക്കിങ് നടത്തുേമ്പാൾ കോവിഡ് രോഗബാധയില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. വെർച്വൽ ക്യൂ വഴി ഒരേസമയം 50 േപർക്ക് ദർശനത്തിന് അനുമതി നൽകും. 10 വയസിൽ താഴെയുള്ളവർക്കും 65 വയസിന് മുകളിലുള്ളവർക്കും പ്രവേശനമുണ്ടാകില്ല. പൂജാരിമാർക്ക് പ്രായപരിധി ബാധകമല്ല. പമ്പയിലും സന്നിധാനത്തും തെർമൽ സ്കാനിങ് നടത്തും. മാസ്ക് ധരിച്ചവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. വി.ഐ.പി ദർശനമോ ഭക്തർക്ക് താമസ സൗകര്യമോ ഉണ്ടാകില്ല. പമ്പ വരെ സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കും. അപ്പം, അരവണ എന്നിവക്കായി ഓൺലൈനിൽ ബുക്ക് ചെയ്യണം.
ആരാധനാലയങ്ങൾ തുറക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ് മാസപൂജക്കും ഉത്സവ പൂജക്കുമായി ശബരിമലയിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നത്. ഗുരുവായൂർ ക്ഷേത്രം സുരക്ഷ മുൻകരുതലുകളോടെ തുറന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.