കൊച്ചി: രാസലഹരി എം.ഡി.എം.എയുമായി അറസ്റ്റിലായ യൂട്യൂബർ റിൻസി മുംതാസിന് ഹൈകോടതി ജാമ്യം അനുവദിച്ചു. സുഹൃത്തായ യാസർ അറഫാത്തിനൊപ്പം കൊച്ചിയിലെ ഫ്ലാറ്റിൽനിന്ന് 22.55 ഗ്രാം എം.ഡി.എം.എയുമായി കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് റിൻസി പിടിയിലായത്.
സിനിമ മേഖലയിലുള്ളവർക്ക് വേണ്ടി രാസലഹരി വിൽപന നടത്തിയെന്നായിരുന്നു ആരോപണം. പിടിച്ചെടുത്തത് മെത്താംഫെറ്റമീൻ ആണെന്ന് ഫോറൻസിക് ലാബ് പരിശോധയിൽ കണ്ടെത്തിയതിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.