മുക്കം: ദൈവാനുഗ്രഹമായി കൈവന്ന കഴിവ് കാരുണ്യത്തിെൻറ വഴികളിൽ വിനിയോഗിച്ച് മാതൃകയാവുകയാണ് മുക്കം കൂടരഞ്ഞി സ്വദേശി രമേഷ്. പ്രമുഖരുടെയും പ്രശസ്തരുടെയും മുഖങ്ങൾ കാൻവാസുകളിൽ തന്മയത്വത്തോടെ വരച്ച് അവർക്ക് നേരിട്ട് നൽകി അതിൽനിന്ന് ലഭിക്കുന്ന സമ്മാനത്തുക നിർധനർക്കും അവശർക്കും നൽകുകയാണ് അദ്ദേഹം.
‘ടോക്കിങ് ഫ്രെയിംസ്’ എന്ന പേരിലാണ് രമേഷ് തെൻറ പരിപാടിയുമായി മുന്നോട്ടുപോകുന്നത്. കഴിഞ്ഞ വർഷം മുക്കം എം.എ.എം.ഒ കോളജിൽ പഠിക്കുന്ന സമയത്താണ് രമേഷിെൻറ ‘ടോക്കിങ് ഫ്രെയിംസ്’ ആരംഭിക്കുന്നത്.
എളമരത്തുള്ള കാൻസർ ബാധിതയായ രണ്ടാം ക്ലാസുകാരിയുടെ ചികിത്സക്കായി പണം കണ്ടെത്താനായി തെൻറ കോളജിലെ ജീവനക്കാരുടെയും വിദ്യാർഥികളുടെയും മുഖങ്ങൾ കാൻവാസുകളിൽ വരച്ചു. ഓരോരുത്തരുടെയും ചിത്രങ്ങൾ അവർക്ക് കൈമാറി. അവർ നൽകിയ സമ്മാനത്തുക ചികിത്സക്കായി നൽകി. കൊച്ചിയിൽ ഈയിടെ നടന്ന പരിപാടിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച 12 താരങ്ങളെ കാൻവാസിൽ വരച്ചത് കെ.സി.എ ഭാരവാഹികൾക്ക് കൈമാറി, അവർ നൽകിയ തുക ജീവകാരുണ്യ പ്രവർത്തനത്തിനായി നീക്കിവെച്ചിരിക്കുകയാണ്.
അവശരായി ദുരിതക്കിടക്കയിൽ കഴിയുന്നവരുടെ ലിസ്റ്റുണ്ട് രമേഷിെൻറ കൈയിൽ. മുക്കം അഗസ്ത്യൻമുഴിയിൽ തളർവാതം പിടിപെട്ട് കഴിയുന്ന ചന്ദ്രേട്ടെനയും സഹോദരികളെയും സഹായിക്കണം. രോഗങ്ങൾമൂലം കിടപ്പിലായ മണാശ്ശേരി കച്ചേരിക്കൽ റീജയെന്ന സഹോദരിയുടെ കുടുംബത്തെ സഹായിക്കണം.
താൻ പഠിച്ച കോളജിൽ നിരവധി നിർധന വിദ്യാർഥികളുണ്ട് അവരെ കണ്ടെത്തി സഹായിക്കണം. ഇതൊെക്കയാണ് രമേഷിെൻറ പദ്ധതികൾ. വ്യവസായ പ്രമുഖൻ എം.എ. യൂസഫലി, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, അജിത്ത്, സിനിമ നടൻ പ്രിഥ്വിരാജ്, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ ചിത്രങ്ങളാണ് പൂർത്തീകരിച്ചത്. ഇവരിൽനിന്ന് ലഭിക്കുന്ന സമ്മാനത്തുക ചന്ദ്രേട്ടെൻറയും റീജയുടെയും കുടുംബത്തിന് നൽകും. ചാർക്കോളും പെൻസിലും ഉപയോഗിച്ചാണ് രമേഷ് ജീവൻ തുടിക്കുന്ന രേഖചിത്രങ്ങൾ ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.