ബി.ജെ.പി ഇന്ത്യയെ ബാധിച്ച യഥാർഥ വൈറസ് -ചെന്നിത്തല

കൊച്ചി: രാജ്യത്തെ ബാധിച്ച യഥാർഥ വൈറസ് ബി.ജെ.പിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെ ന്നിത്തല. സംഘ്പരിവാർ, ബി.ജെ.പി, ആർ.എസ്.എസ് സംഘടനകളാണ് വർഗീയ വിഷം ചീറ്റി ജനങ്ങള െ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന ൈവറസുകൾ. എറണാകുളം പ്രസ് ക്ലബിെൻറ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിർമിതമാണെന്ന് വ്യക്തമാകുകയാണ്. ഇതിെൻറ ഉത്തരവാദിത്തം സർക്കാറിനാണ്. അഞ്ഞൂറോളം പേർ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാറിനെ വെല്ലുവിളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

രാഹുലിെൻറ വയനാട്ടിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് വർഗീയ ചേരിതിരിവുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. യോഗി ആദിത്യനാഥിെൻറയും മറ്റും പ്രസ്താവനകൾ ഇതിെൻറ ഭാഗമാണ്. ഹിന്ദു ഭൂരിപക്ഷ മേഖലയില്‍നിന്ന് ഒളിച്ചോടിയാണ് രാഹുൽ വയനാട്ടില്‍ മത്സരിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം കേരളത്തിലെയും വയനാട്ടിലെയും ജനങ്ങളെ അപമാനിക്കുന്നതാണ്. വയനാട്ടില്‍ 52 ശതമാനം ഹിന്ദു സമുദായത്തില്‍പെട്ടവരാണ്. െചന്നിത്തല പറഞ്ഞു.

Tags:    
News Summary - Ramesh Chennithala Yogi Adityanath -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.