വോട്ടർമാരെ കാണാൻ സ്ഥാനാർഥികളുടെ പര്യടനം
ചടയമംഗലം: കടുത്തചൂടിനെ വകവെക്കാതെ പ്രചാരണ തിരക്കിലാണ് മുന്നണികൾ. ചടയമംഗലം നിയോജകമണ്ഡലത്തിലെ മുന്നണികൾ കടുത്തചൂടിനെ വകവെക്കാതെ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പ്രചാരണ തിരക്കിലാണ് സ്ഥാനാർഥികൾ. മുന്നണികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ വിവിധ മേഖലകളിൽ നടന്നുകൊണ്ടിരിക്കുകയാണ്. യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എയുടെ പ്രധാന തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ എല്ലാം കഴിഞ്ഞു. നിലവിൽ വിവിധ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടന്നുകൊണ്ടിരിക്കുന്നത്. മുന്നണികളുടെ പ്രാദേശിക പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകൾ കേന്ദ്രീകരിച്ച് ഹൗസ് കാമ്പയിനുകൾ നടത്തിവരികയാണ്. എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റായ ചടയമംഗലത്ത് കഴിഞ്ഞ കാലങ്ങളിലെ വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് എൽ.ഡി.എഫ് പ്രചാരണരംഗത്തുള്ളത്. ഭരണ പരാജയങ്ങൾ തുറന്നുകാട്ടിയാണ് യു.ഡി.എഫ് പ്രചാരണന രംഗത്ത് സജീവമായുള്ളത്.
എസ്.ഡി.പി.ഐയും മത്സരരംഗത്തുണ്ട്. മണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകളിലെല്ലാം ചുവരെഴുത്തുകളും സ്ഥാനാർത്ഥികളുടെ ചിത്രംപതിച്ച പോസ്റ്ററുകളും നിറഞ്ഞുകഴിഞ്ഞു. മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ മുന്നണികളുടെ റോഡ് ഷോകളും നടന്നുവരികയാണ്. പ്രധാന കവലകൾ, മാർക്കറ്റുകൾ, ബസ് സ്റ്റേഷനുകൾ, ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് കടുത്ത ചൂടിനെ വകവെക്കാതെ പ്രചരണരംഗത്ത് സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.