തിരുവനന്തപുരം: കാസര്‍കോട്ട് എത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാതിരുന്നത് കുറ്റബോധം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെങ്കില്‍ മുഖ്യമന്ത്രി വീടുകള്‍ സന്ദര്‍ശിക്കേണ്ടതായിരുന്നു. സി.ബി.ഐയെ അന്വേഷണം ഏൽപിച്ചാല്‍ പിന്നെ കേരള പൊലീസിനെ പിരിച്ചുവിടണമല്ലോെയന്ന സി.പി.എം സെക്രട്ടറി കോടിയേരിയുടെ സംശയം ശരിയാണ്.
ഡി.ജി.പിയുടെ സ്ഥാനത്ത് ആ റോബോട്ടിനെ െവച്ചാല്‍ ഇതിനെക്കാള്‍ നന്നായി കുറ്റകൃത്യം കണ്ടുപിടിക്കാനാവും. ആഭ്യന്തര വകുപ്പ് പിണറായി വിജയനില്‍ ഇരിക്കുന്നിടത്തോളം യഥാര്‍ഥ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.