തൊടുപുഴ: പദ്ധതി പ്രദേശങ്ങളില്‍ മഴ ശക്തമായതോടെ അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് വർധിച്ചു. 41.99 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം െചാവ്വാഴ്ച സംഭരണികളില്‍ ഒഴുകിയെത്തി. ഇതോടെ ജലശേഖരം സംഭരണശേഷിയുടെ 22.26 ശതമാനത്തിലെത്തി. 921.747 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളമാണ് സംസ്ഥാനത്തെ എല്ലാ സംഭരണികളിലുമായി നിലവിലുള്ളത്.
കഴിഞ്ഞ വര്‍ഷം ഇതേസമയം 3837.661 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമുണ്ടായിരുന്നു. സംഭരണശേഷിയുടെ 92.7 ശതമാനമാണിത്.ഇടമലയാറിലാണ് ചൊവ്വാഴ്ച കൂടുതല്‍ മഴ ലഭിച്ചത്, 195.2 മി.മീ. മറ്റ് പദ്ധതി പ്രദേശങ്ങളില്‍ ലഭിച്ച മഴയുടെ കണക്കിങ്ങനെ: ഇടുക്കി -28.2 മി.മീ, പമ്പ -47, കക്കി -55, ഷോളയാര്‍ -98, പൊന്മുടി -54, നേര്യമംഗലം -14, ലോവര്‍ പെരിയാര്‍ -49, മാട്ടുപ്പെട്ടി -78, കുറ്റ്യാടി -73, തര്യോട് -110.
അന്തരീക്ഷം തണുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുറഞ്ഞു. 68.1338 ദശലക്ഷം യൂനിറ്റായിരുന്നു ചൊവ്വാഴ്ചത്തെ ഉപഭോഗം. ഇതില്‍ 12 ദശലക്ഷം യൂനിറ്റ് ആഭ്യന്തരമായി ഉൽപാദിപ്പിച്ചു. 56.1258 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് എത്തിച്ചു. ഇതില്‍ 76.24 ലക്ഷം യൂനിറ്റ് പവര്‍ എക്സ്ചേഞ്ച് വഴി യൂനിറ്റിന് 3.15 രൂപ നിരക്കില്‍ വാങ്ങിയതാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 0.58 അടി ഉയര്‍ന്ന് 2316.64 അടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേദിവസം 2396.22 അടിയായിരുന്നു ജലനിരപ്പ്. 2.582 ദശലക്ഷം യൂനിറ്റായിരുന്നു മൂലമറ്റം പവര്‍ ഹൗസിലെ ചൊവ്വാഴ്ചത്തെ ഉൽപാദനം. നിലവില്‍ മൂലമറ്റത്തെ അഞ്ചു ജനറേറ്ററും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെ തുടർന്ന് ഒരിടവേളക്കുശേഷം വീണ്ടും ജില്ലയിൽ കാലവർഷം കനക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയോടെ ആരംഭിച്ച മഴ ഹൈറേഞ്ചിലടക്കം ശക്തമായി തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ ഏഴുവരെ 24 മണിക്കൂറിൽ ജില്ലയിൽ 39.53 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ശരാശരി 39.53 എം.എം മഴ ലഭിച്ചു. പീരുമേട്, ദേവികുളം താലൂക്കുകളിലാണ് മഴ ശക്തം. ഇടുക്കിയടക്കം വ്യാഴാഴ്ച മൂന്ന് ജില്ലകളിൽ അതിതീവ്രമഴയുടെ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയുടെ അളവ്: ഇടുക്കി -28.20 എം.എം, ഉടുമ്പൻചോല -14.2, ദേവികുളം -53.2, പീരുമേട് -61.00, തൊടുപുഴ -41.5.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.