തിരുവനന്തപുരം: മാർച്ച് അവസാനത്തോടെ മാത്രമേ സംസ്ഥാനത്ത് ശക്തമായ വേനൽമഴയുണ്ടാ കൂവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം.
ചിലയിടങ്ങളിൽ ശക്തവും മറ്റിടങ്ങളിൽ നേരിയ തോതിലും പെയ്യുന്നുണ്ടെങ്കിലും വേനൽമഴയുടെ തീവ്രതയില്ലെന്ന് അധികൃതർ അറിയിച്ചു. ക നത്തചൂട് മൂലം രൂപപ്പെട്ട മേഘങ്ങളാണ് ഇപ്പോഴത്തെ മഴക്ക് കാരണം. രണ്ട് ദിവസംകൂടി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴ ലഭിക്കും.
ജനുവരി -ഫെബ്രുവരി സീസണിൽ 57 ശതമാനം മഴയുടെ കുറവാണുണ്ടായത്. കഴിഞ്ഞ വർഷം ഇത് 47 ശതമാനം മാത്രമായിരുന്നു. എറണാകുളത്തും വയനാടും ഒഴികെ 12 ജില്ലകളിലും മഴയുടെ കാര്യത്തിൽ വൻ കുറവാണുണ്ടായത്. തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഒരുതുള്ളിപോലും പെയ്തില്ല. കഴിഞ്ഞവർഷം 38 ശതമാനം അധികമഴ കിട്ടിയ തിരുവനന്തപുരത്ത് ഇത്തവണ 73 ശതമാനം മഴ കുറഞ്ഞത് വലിയൊരു തിരിച്ചടിയാകുമോയെന്ന ഭയം അധികൃതർക്കുണ്ട്.
മാർച്ച് മുതൽ മേയ് വരെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ താപനില സാധാരണത്തേതിനെക്കാൾ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ പ്രവചനം. ഉയർന്ന താപനില സാധാരണ താപനിലയെക്കാൾ ശരാശരി 0.86 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില ശരാശരി 0.83 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
നല്ലൊരു വേനൽമഴ കിട്ടിയില്ലെങ്കിൽ ഏപ്രിൽ പകുതിയാകുമ്പോഴേക്കും കിണറുകളും ജലാശയങ്ങളും വരണ്ടുണങ്ങുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വേനൽകാലത്ത് 55 ശതമാനം മഴയുടെ കുറവാണ് സംസ്ഥാനത്തുണ്ടായത്. ഒരൊറ്റ ജില്ലയിൽപോലും പ്രതീക്ഷിച്ച മഴ ലഭിച്ചിരുന്നില്ല.
ജില്ല ജനുവരി- ഫെബ്രുവരി മാസത്തിൽ
ലഭിച്ച മഴ (ശതമാനത്തിൽ)
(ൈമനസ് ചിഹ്നമുള്ളത് കുറവും
പ്ലസ് ചിഹ്നമുള്ളത് കൂടുതലും)
2020 2019
തിരുവനന്തപുരം -70 +38
കൊല്ലം -61 -65
പത്തനംതിട്ട -80 +16
ആലപ്പുഴ -67 -93
കോട്ടയം -70 -56
ഇടുക്കി -84 -27
എറണാകുളം +36 -73
തൃശൂർ -100 -67
പാലക്കാട് -100 -59
മലപ്പുറം -96 -92
കോഴിക്കോട് -100 -100
വയനാട് +11 -83
കണ്ണൂർ -76 -100
കാസർകോട് -22 -100
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.