മാവേലിക്കര: എസ്.എൻ.ഡി.പി യൂനിയനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ മുൻ യൂനിയൻ പ്രസിഡൻറ് സുഭാഷ് വാസു, മുൻ സെക്രട്ടറി സുരേഷ് ബാബു എന്നിവരടക്കം നാലുപേരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് പരിശോധന.
2006 മുതൽ 2019 വരെ നടന്ന മൈക്രോ ഫിനാൻസ് ഉൾപ്പെടെയുള്ള 11 കോടിയുടെ തട്ടിപ്പുകേസിലെ രേഖകൾ കണ്ടെത്തുന്നതിനായിരുന്നു പരിശോധന. യൂനിയൻ മുൻ ഓഫിസ് ജീവനക്കാരായ രേവമ്മ, ശശികല എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു. രേവമ്മയുടെ വീട്ടിൽനിന്ന് സുപ്രധാന രേഖകൾ പിടിച്ചെടുത്തു.
സുഭാഷ് വാസുവിെൻറ കായംകുളം മൂന്നാംകുറ്റിയിലെ വീട്ടിലും സുരേഷ് ബാബുവിെൻറ മാവേലിക്കരയിലെ വീട്ടിലും രേവമ്മയുടെ ഉളുന്തിയിലെ വീട്ടിലും ശശികലയുടെ കൃഷ്ണപുരത്തെ വീട്ടിലുമാണ് ഒരേ സമയം റെയ്ഡ് നടന്നത്.
സുഭാഷ് വാസുവിനും സുരേഷ് ബാബുവിനും രണ്ടുതവണ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. രണ്ടാം തവണ നോട്ടീസ് കൈമാറിയ മാവേലിക്കര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റിെൻറ സർച്ച് വാറൻറ് പ്രകാരമാണ് റെയ്ഡ് നടന്നത്. ചെക്ക് ബുക്കുകൾ, മറ്റ് നിർണായകരേഖകൾ എന്നിവ രേവമ്മയുടെ വീട്ടിൽനിന്നും യൂനിയൻ മിനിറ്റ്സ് ബുക്ക് സുരേഷ് ബാബുവിെൻറ വീട്ടിൽനിന്നും കണ്ടെടുത്തു. യൂനിയൻ അക്കൗണ്ടുകളുടെ സംക്ഷിപ്ത രൂപം നൽകാൻ ഒമ്പത് ബാങ്കുകൾക്ക് നോട്ടീസ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.