തിരുവനന്തപുരം: യുവതിയുടെ ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ചത് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കുരുക്കുന്ന രേഖകളും മൊഴികളും. ഗർഭഛിദ്രത്തിനായി നൽകിയത് ജീവന് പോലും അപകടകരമായ മരുന്നുകളാണെന്ന് യുവതിയെ ചികിത്സിച്ച രണ്ട് ഡോക്ടർമാർ മൊഴി നൽകി. യുവതിക്ക് അമിത രക്തസ്രാവമുണ്ടായെന്നും ആരോഗ്യാവസ്ഥ മോശമായെന്നും മൊഴിയിലുണ്ട്. ഇതുറപ്പിക്കുന്ന ചികിത്സ രേഖകളും പൊലീസിന് ലഭിച്ചു.
പരിശോധനയോ ഡോക്ടറുടെ നിർദേശമോ കൂടാതെയാണ് ഗുരുതര പാർശ്വഫലങ്ങളുള്ള രണ്ട് മരുന്നുകൾ സുഹൃത്ത് ജോബി വഴി രാഹുൽ എത്തിച്ച് നൽകിയതെന്നാണ് യുവതിയുടെ മൊഴി. ഇത് സാധൂകരിക്കുന്നതാണ് ഡോക്ടർമാരുടെ മൊഴി. രണ്ടാം മാസത്തിലാണ് ഗർഭഛിദ്രം നടത്തിയത്. മേയ് 30നാണ് യുവതി മരുന്ന് കഴിച്ചത്. അമിത രക്തസ്രാവമുണ്ടായതോടെ ചികിത്സ തേടുകയായിരുന്നു.
ഗർഭഛിദ്രത്തിന് ശേഷം മാനസികമായി തളർന്ന യുവതി ജീവനൊടുക്കാനും ശ്രമിച്ചു. തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. എ.സി.പി ദിന രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.