ചില പേരുകൾ നമ്മൾ പഠിക്കുന്നതല്ല. അവ നാമറിയാതെ നമ്മോടൊപ്പം വളരുന്നതാണ്. ചുണ്ടുകൾ എന്തിനാണെന്ന് പോലും അറിയാത്ത പ്രായത്തിൽ, ഒരു ബാല്യകാല സന്ധ്യയുടെ ശബ്ദമായി അവ നമ്മളിലേക്ക് കടന്നുവരും. ബാല്യവും കൗമാരവും പിന്നിടുമ്പോഴാണ് അവയുടെ അർഥം നാം ശരിക്കും തിരിച്ചറിയുക. എന്റെ ബാല്യത്തിൽ പിതാവിന് ഒരു കാസറ്റ് ഷെൽഫ് ഉണ്ടായിരുന്നു. എഴുപതുകളുടെ മധ്യം. ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ, ആ ഷെൽഫ് ഞങ്ങളുടെ വീട്ടിലെ ചെറിയൊരു സംഗീതലോകമായിരുന്നു. സന്ധ്യയായാൽ പിതാവ് ടേപ്പ് റെക്കോഡർ ഓണാക്കും. വീട്ടിലാകെ ഒരു പുതിയ പ്രതീതി. മുറികളിലേക്ക് ഒരു പുതിയ ഭാവവും ഊർജവുമായി സംഗീതം പടരും.

ആ ശേഖരത്തിലെ ചില കാസറ്റുകൾ ദുബൈയിൽ നിന്നെത്തിയവയായിരുന്നു. പിതാവിന്റെ സുഹൃത്ത് പി.എസ്.എ. സലീം അയച്ചവ. ഇടക്കിടെ അദ്ദേഹം ഹിന്ദി കാസറ്റുകൾ അയക്കും. അത് വീട്ടിൽ ഒരു ചെറിയ ആഘോഷം തന്നെയായിരുന്നു. ആ പാട്ടുകൾ കേൾക്കാൻ അയൽക്കാരും ഒത്തുകൂടും. “ഇത് ദുബൈയിലുള്ള സലീം അയച്ച കാസറ്റിൽ നിന്നുള്ളതാ…” ആരെങ്കിലും ആദരവോടെ പറയും. ഹിന്ദി പാട്ടുകളുടെ വാക്കുകൾ എനിക്ക് മനസ്സിലാകുമായിരുന്നില്ല. എങ്കിലും, അവ വീട്ടിലുടനീളം ഒഴുകി. അർഥം അറിയാതെയും അവ ഞങ്ങളുടേതായി. ലതാ മംഗേഷ്‌കർ, മുഹമ്മദ് റഫി, കിഷോർ കുമാർ, ആശാ ഭോസ്‌ലെ... അവരുടെ ശബ്ദം വീട്ടിൽ നിറഞ്ഞുനിന്നു. അവരുടെ പാട്ടുകൾ അർഥമാക്കേണ്ടതില്ലായിരുന്നു. കേൾക്കുന്നത് തന്നെ ധാരാളം. ആ സന്ധ്യകൾ, ഞാൻ അറിയാതെ, ഒരു പഠനമായിരുന്നു. സംഗീതശാസ്ത്രത്തിലോ സിനിമ ചരിത്രത്തിലോ അല്ല, സംഗീതം ഒരു വീടിനെ എങ്ങനെ ഉള്ളിൽ നിന്ന് വലുതാക്കും എന്ന പഠനം. കാലം കഴിഞ്ഞപ്പോൾ, ആശാ ഭോസ്‌ലെയുടെ പാട്ടുകൾ ആ സന്ധ്യകളിൽ കൂടുതൽ നിറഞ്ഞു. മിക്ക ബാല്യസ്മരണകളെപ്പോലെ അത് മാഞ്ഞില്ല. അവരുടെ പാട്ടുകൾ ഇന്നും ഉള്ളിൽ കേൾക്കാം: “യേ രാതേം യേ മൗസം…”, “അഭി ന ജാവോ ഛോഡ് കർ…”, “ദം മാരോ ദം…”, “പിയ തൂ അബ് തോ ആജ…”, “ഓ ഹസീനാ സുൽഫോൻ വാലി…”, “ചുരാ ലിയേ ഹൈ തുംനേ…” ഇവ വെറും പാട്ടുകളല്ല. ഓരോന്നും ഓരോ കാലഘട്ടത്തിന്റെ വികാരമാണ്.

ഏതു പാട്ടും രീതിയും കൈകാര്യം ചെയ്യാൻ കഴിയുമെന്നതായിരുന്നു ആശാ ഭോസ്‌ലെയുടെ ശക്തി. ഒരു പാട്ടിൽ അവർ കുസൃതിയോടെ, ചൂടോടെ പാടും. അടുത്ത നിമിഷം തന്നെ അത് ആഴത്തിലുള്ള വേദനയിലേക്ക് മാറും. ഉമ്രാവോ ജാൻ (1981) എന്ന ചിത്രത്തിലെ ഗസലുകൾ “ഇൻ ആഖോം കി മസ്തി”, “ദിൽ ചീസ് ക്യ ഹൈ”, “ജുസ്തജൂ ജിസ്‌കി ഥി” അവരുടെ ശബ്ദത്തിന്റെ മറ്റൊരു ലോകം തുറന്നു കാട്ടി. ആ ഗാനങ്ങൾ പ്രകടനങ്ങളെക്കാൾ ഒരു ഉള്ളറ ശബ്ദമായിരുന്നു.

അവരുടെ വ്യക്തിജീവിതം എളുപ്പമായിരുന്നില്ല. ചെറുപ്പത്തിലെടുത്ത തീരുമാനങ്ങൾ, തകർന്ന ദാമ്പത്യം, മൂന്ന് മക്കളുമായി വീണ്ടും ആരംഭം... എല്ലാം അവർ നിശ്ശബ്ദമായി തരണം ചെയ്തു. പക്ഷെ അവയെക്കുറിച്ച് അവർ അധികം പറഞ്ഞില്ല. അവർ പാടി. ആ പാട്ടുകൾ എല്ലാം പറഞ്ഞു.

റഫി, കിഷോർ, ലത അവരുടെ പിന്നാലെ ഇപ്പോൾ ആശയും വിടപറഞ്ഞിരിക്കുന്നു. ഒരു കാലഘട്ടത്തെ നിർവചിച്ച നാല് പ്രതിഭകൾ. ചില നഷ്ടങ്ങൾ വ്യക്തിപരമാണ്. നാം തിരഞ്ഞെടുക്കുന്നതിനു മുമ്പേ നമ്മുടെ ജീവിതത്തിൽ ഉണ്ടായിരുന്നവരുടെ നഷ്ടം. അവർ പോകുമ്പോൾ, ഒരു ശബ്ദം മാത്രമല്ല നഷ്ടമാകുന്നത്; ഒരു സന്ധ്യ. ഒരു വീട്. ഒരു കാസറ്റ് ഷെൽഫ്. കൂട്ടം കൂടി പാട്ട് കേൾക്കുന്ന അയൽക്കാർ. ആ സന്ധ്യകളിൽ ഞാൻ എന്തോ സ്വീകരിക്കുകയാണെന്ന് അറിയില്ലായിരുന്നു. ഹിന്ദി ഭാഷയോടുള്ള അന്യമായ പ്രണയം അന്ന് ഉള്ളിൽ പിറക്കുകയായിരുന്നു. ആശാ ഭോസ്‌ലെയും മുഹമ്മദ് റഫിയും ചേർന്നാണ് ആ പ്രണയം എന്നിലേക്ക് കൊണ്ടുവന്നത്. മികച്ച ദാനങ്ങൾ അങ്ങനെ തന്നെയാണ് നമ്മിലേക്ക് വരുന്നത്.

ആശാജി, അഭി ന ജാവോ ഛോഡ് കർ ദിൽ അഭി ഭരാ നഹീൻ.

(ഇപ്പോൾ വിട്ട് പോകരുതേ… ഹൃദയം ഇനിയും നിറഞ്ഞിട്ടില്ല).

Tags:    
News Summary - Four geniuses who defined the era

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.