തിരുവനന്തപുരം: ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഢന കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. അഡ്വ.ബി.ജി ഹരീന്ദ്രനാഥിനെയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കേസിലെ അതിജീവിതയായ കന്യാസ്ത്രീ ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയായിരുന്നെങ്കിലും സർക്കാർ അംഗീകരിച്ചില്ല. ഹൈകോടതിയിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന രീതിയില്ലെന്നായിരുന്നു മന്ത്രി പി. രാജീവിന്‍റെ പ്രതികരണം.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യം അംഗീകരിക്കാത്തത് കഴിഞ്ഞ ദിവസം ചാനൽ അഭിമുഖത്തിൽ അതിജീവിത തുറന്നുപറഞ്ഞിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. മുൻ നിയമ സെക്രട്ടറി കൂടിയാണ് അഡ്വ. ഹരീന്ദ്രനാഥ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.