തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥന്‍റെ പക്കൽനിന്ന് തോക്കും 10 റൗണ്ട് തിരയും നഷ്ടമായി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കേരളത്തിൽനിന്ന് മധ്യപ്രദേശ്, രാജസ്ഥാനിലേക്ക് പോയ ഐ.ആര്‍. ബറ്റാലിയനിലെ ഉദ്യോഗസ്ഥന്റെ പക്കൽനിന്നാണ് ബാഗിലുണ്ടായിരുന്ന പിസ്റ്റളും തിരകളും നഷ്ടമായത്. മധ്യപ്രദേശിലെ ഡ്യൂട്ടി കഴിഞ്ഞ് രാജസ്ഥാനിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.
സ്‌പെഷല്‍ ട്രെയിനിലെ കാബിനില്‍ പൊലീസുകാര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായും ഇതിനിടെ തിരുവനന്തപുരത്തെ ഐ.ആര്‍ ബറ്റാലിയനില്‍ ഉള്‍പ്പെട്ട വിശാഖിന്റെ ബാഗ് മറ്റൊരു ഉദ്യോഗസ്ഥന്‍ ട്രെയിനിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് സൂചന.
സംഭവത്തിനു പിന്നില്‍ മദ്യപിച്ചുണ്ടായ ബഹളമാണെന്നും വിവരമുണ്ട്. കെ.എ.പി.(കേരള സായുധസേന) മൂന്നിലെ എ.എസ്.ഐയും കെ.എ.പി നാലിലെ എ.എസ്.ഐയും തമ്മിലാണ് തര്‍ക്കമുണ്ടായതത്രെ. ഇതിനിടയിൽ സംഭവത്തില്‍ ഉള്‍പ്പെടാത്ത വിശാഖിന്‍റെ ബാഗ് മറ്റൊരു ഉദ്യോഗസ്ഥൻ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് വിവരം. ട്രെയിനിൽനിന്ന് ബാഗ് വലിച്ചെറിയുന്നത് കണ്ടുവെന്ന് പാൻട്രി ജീവനക്കാർ മൊഴി നല്‍കിയിട്ടുണ്ട്.
ബാഗ് അന്വേഷിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട 10 അംഗ സംഘം മധ്യപ്രദേശിൽ ഇപ്പോഴും തുടരുകയാണ്. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.