കൊച്ചി\കോട്ടയം:കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിെൻറ മുൻകൂർ ജാമ്യ ഹരജി ഹൈകോടതി സർക്കാർ നിലപാടറിയാൻ മാറ്റി. വ്യക്തി വൈരാഗ്യത്തിെൻറ പേരിലാണ് കന്യാസ്ത്രീ തനിക്കെതിരെ പരാതി നൽകിയതെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജി വീണ്ടും ഇൗമാസം 25ന് പരിഗണിക്കും. മുൻകൂർ ജാമ്യ ഹരജി സിംഗിൾ ബെഞ്ച് വാദത്തിലേക്ക് കടക്കാതെതന്നെ സർക്കാർ നിലപാടിനായി മാറ്റുകയായിരുന്നു. ബിഷപ്പിനെതിരായ പീഡനപരാതിയുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജികളുൾപ്പെടെ തിങ്കളാഴ്ച ഡിവിഷൻ ബെഞ്ച് മുമ്പാകെ വരുന്നുണ്ടെന്നും അതിനുശേഷം കേസ് പരിഗണിക്കണമെന്നുമുള്ള ഹരജിക്കാരെൻറ ആവശ്യം സർക്കാർ എതിർക്കാതിരുന്നതോടെ കോടതി അനുവദിക്കുകയായിരുന്നു. അറസ്റ്റ് തടയണമെന്ന ആവശ്യം ഹരജിക്കാരനോ കേസ് പരിഗണിക്കുന്നത് മാറ്റിയാലും അറസ്റ്റിന് തടസ്സമില്ലെന്ന് വ്യക്തമാക്കണമെന്ന ആവശ്യം സർക്കാറോ കോടതി മുമ്പാകെ ഉന്നയിച്ചില്ല.
അതേ സമയം ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെ ബുധനാഴ്ച അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്യും. രാവിലെ 10ന് വൈക്കം ഡിവൈ.എസ്.പി ഒാഫിസിൽ എത്താനാണ് ബിഷപ്പിന് നൽകിയ നിർദേശം. ബിഷപ് ഹാജരാകുമെന്ന് ജലന്ധർ രൂപത അധികൃതർ ചൊവ്വാഴ്ച വൈക്കം ഡിവൈ.എസ്.പിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ബിഷപ് എത്തുന്ന കാര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ രൂപത നേതൃത്വം തയാറായില്ല.
അന്വേഷണ ഉദ്യോഗസ്ഥൻ കെ. സുഭാഷിെൻറ നേതൃത്വത്തിൽ ചോദ്യംചെയ്യൽ നടക്കുെമന്നാണ് വിവരം. സുരക്ഷയുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുകൾ ഉണ്ടായാൽ ചോദ്യംചെയ്യൽ കേന്ദ്രം മാറ്റിയേക്കാമെന്ന സൂചനയും അന്വേഷണസംഘം നൽകുന്നുണ്ട്. അതേസമയം, ബിഷപ്പിെൻറ അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്നാണ് സൂചന. ബിഷപ് ഹൈകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയുടെ തീരുമാനമറിഞ്ഞശേഷം അറസ്റ്റ് മതിയെന്നാണ് നിലവിലെ ധാരണ. അറസ്റ്റിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കിയതിനാൽ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശമനുസരിച്ചാകും അന്തിമതീരുമാനം. എന്നാൽ, ബിഷപ്പിന് സമയം അനുവദിക്കുന്നത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്നതിനാൽ അറസ്റ്റ് വേണമെന്ന് പരാതിക്കാരിക്കൊപ്പമുള്ളവർ ആവശ്യപ്പെടുന്നുണ്ട്.
രണ്ടാമത് ചോദ്യം ചെയ്യലിനുള്ള തയാറെടുപ്പുകൾ പൊലീസ് പൂർത്തിയാക്കി. ഇതിനായി നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമായി ചോദ്യാവലി തയാറാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.