തിരുവനന്തപുരം: കേരളത്തിന് പുറത്ത് കോവിഡ് ബാധിച്ചവർക്ക് ചികിത്സ നൽകാൻ ആശുപത്രികളിൽ ഒഴിവില്ല, മരിച്ച് വീണവർ ശ്മശാനങ്ങൾക്ക് പുറത്ത് 'ഊഴം' കാത്ത് കിടക്കുന്ന വാർത്തകൾ പുറത്ത് വന്നിട്ടും പ്രതിരോധത്തിന്‍റെ പ്രാഥമികഘട്ടമായ മാസ്ക് ധരിക്കാനോ സാമൂഹിക അകലം പാലിക്കാനോ മലയാളികൾ മടിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. ആറുമാസത്തിന് ശേഷം കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്ന ദിവസം, മാസ്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് നടപടി നേരിട്ടത് 6327 പേരാണ്.
വെള്ളിയാഴ്ച നടത്തിയ പരിേശാധനയിൽ 1774 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. അതിൽ 490 പേരെ അറസ്റ്റ് ചെയ്യുകയും 11 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പൊലീസിെൻറ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയതിന് പിന്നാലെയാണ് നടപടി. ബോധവത്കരണ പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. തിരക്ക് കുറക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതിന് പുറമെ കച്ചവടസ്ഥാപനങ്ങൾ ഉൾപ്പെടെ രാത്രി ഒമ്പതിന് അടയ്ക്കാനുള്ള ഇടപെടലും പൊലീസിെൻറ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.