ശബരിമല: നിലക്കലിൽനിന്ന് പമ്പയിലേക്ക് ചെറുവാഹനങ്ങൾ കടത്തിവിടണമെന്ന ഹൈകോട തി ഉത്തരവ് പൊലീസ് മാനിക്കുന്നില്ല. 12 സീറ്റുവരെയുള്ള വാഹനങ്ങൾ ബുധനാഴ്ച മുതൽ കട ത്തിവിടണമെന്നാണ് കോടതി നിർദേശിച്ചത്. എന്നാൽ, ബുധനാഴ്ചയും ചെറുവാഹനങ്ങളെല്ലാ ം നിലക്കലിൽ പൊലീസ് തടഞ്ഞു. ഇതു ചോദ്യം ചെയ്യുന്നവരോട് പൊലീസുമുറ പ്രയോഗിക്കാന ും മുതിർന്നതായി പരാതി ഉയരുന്നു. ബുധനാഴ്ച പുലർച്ച നിലക്കൽ എത്തിയ ശബരിമല കീഴ്ശാന്തിയുടേതടക്കമുള്ള ചെറുവാഹനങ്ങൾ പൊലീസ് തടഞ്ഞു. കീഴ്ശാന്തിയുടെ കാർ നിലക്കലിൽ രണ്ടര മണിക്കൂറിലേറെ നേരമാണ് തടഞ്ഞിട്ടത്.
ചെറുവാഹനങ്ങൾ കടത്തിവിടാൻ കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് പറഞ്ഞ പരികർമിമാരോട് കോടതി ഉത്തരവുമായി വരാനായിരുന്നു പൊലീസിെൻറ മറുപടി. പരികർമിമാർ വിവരം ഫോണിലൂടെ സന്നിധാനത്തുള്ള കീഴ്ശാന്തിയെ അറിയിച്ചു. സംഭവം വിവാദമായതോടെ സന്നിധാനം ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ നേരിട്ട് പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ പരികർമിമാരുടെ വാഹനം നിലക്കലിൽനിന്ന് കടത്തിവിട്ടു.
പമ്പയിലെത്തി തീർഥാടകരെ ഇറക്കി തിരികെ നിലക്കലെത്തി പാർക്ക് ചെയ്യാനും തീർഥാടകർ ദർശനം നടത്തി മലയിറങ്ങി പമ്പയിലെത്തുമ്പോൾ നിലക്കലിൽനിന്നെത്തി തീർഥാടകരെ കയറ്റി മടങ്ങുന്നതിനുമുള്ള അനുമതിയാണ് ഹൈകോടതി നൽകിയത്. എന്നാൽ, ഉത്തരവ് വന്നതിനുശേഷവും ചെറുവാഹനങ്ങൾ ഒന്നും പമ്പയിലേക്ക് കടത്തിവിടുന്നില്ലെന്ന പരാതിയാണ് തീർഥാടകർക്കുള്ളത്.
കൊച്ചി വിമാനത്താവളത്തില്‍ ശബരിമല കൗണ്ടര്‍
നെടുമ്പാശ്ശേരി: ശബരിമല തീർഥാടകര്‍ക്കായി കൊച്ചി വിമാനത്താവളത്തില്‍ ദേവസ്വം ബോര്‍ഡ് പ്രത്യേക കൗണ്ടര്‍ തുടങ്ങി. ദേവസ്വംബോര്‍ഡ് പ്രസിഡൻറ് എന്‍. വാസു ഉദ്ഘാടനം ചെയ്തു. ആഭ്യന്തര ടെര്‍മിനലിെൻറ അറൈവല്‍ ഭാഗത്തുള്ള കൗണ്ടര്‍ ധനലക്ഷ്മി ബാങ്കാണ് പ്രവര്‍ത്തിക്കുന്നത്. സന്നിധാനത്തുനിന്നുള്ള അപ്പം, അരവണ, നെയ്യഭിഷേകം എന്നിവക്കുള്ള കൂപ്പൺ ഇവിെടനിന്ന് വാങ്ങാം. തീര്‍ഥാടകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.