വർഷമൊന്ന് പിന്നിട്ടുവെന്നല്ലാതെ പൊതുമരാമത്ത് വകുപ്പിൽ മേജർ പ്രോജക്ടുകൾ ഒന്നും ഉണ്ടായിട്ടില്ല. പുതിയ റോഡുകളും പാലങ്ങളുമൊക്കെ വരുമെന്ന് പറഞ്ഞുകേൾക്കുന്നു. വികസന പ്രഖ്യാപനത്തെ പിന്തുണക്കുന്നു. എന്നാൽ, കഴിഞ്ഞ സർക്കാറിെൻറ കാലത്ത് തുടങ്ങിയ പല പദ്ധതികളും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് നിശ്ചലമായി. പുതിയ സർക്കാർ അധികാരമേറ്റ് വർഷം പിന്നിട്ടിട്ടും തുടർനടപടി കാര്യമായുണ്ടായില്ല.
തിരുവനന്തപുരത്ത് യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് തുടക്കമിട്ട കരമന-^കളിയിക്കാവിള നാലുവരിപ്പാതയുടെ രണ്ടാം ഘട്ട പ്രവൃത്തിയുണ്ടായില്ല. തലസ്ഥാന നഗരിയിലെ ഏറ്റവും വലിയ പാതയാണിത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ബൈപാസുകൾ തുടങ്ങിയതും യു.ഡി.എഫ് കാലത്താണ്. സ്ഥലമേറ്റെടുത്ത് 35 വർഷമായിട്ടും പ്രവൃത്തി തുടങ്ങാൻ കഴിയാത്ത പാതകളായിരുന്നു ഇവ.
കോഴിക്കോട് ബൈപാസ് പൂർത്തിയാക്കാൻ കഴിഞ്ഞതും യു.ഡി.എഫ് കാലത്താണ്. റോഡ് നിർമാണത്തിന് പ്ലാസ്റ്റിക് ഉപയോഗം കഴിഞ്ഞ സർക്കാർ കാലത്ത് ആവിഷ്കരിച്ചതാണ്. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത് അഴിമതി തടയാനാണെന്ന് കരുതാൻ കഴിയില്ല. അഴിമതി തടയാൻ അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കുകയാണ് ചെയ്യേണ്ടത്. ഉദ്യോഗസ്ഥരെ ഭീതിയിൽ നിർത്തി തങ്ങളുടെ പരിധിയിൽ നിർത്താനുള്ള തന്ത്രമാേയ ഇത്തരം രീതികളെ കാണാൻ കഴിയൂ. വലിയ റോഡുകളിലെ ടോൾപിരിവ് ഇപ്പോഴും തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.