തിരുവനന്തപുരം: രാജ്യത്ത് ദലിത് വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ദുർബലരുടെ മനുഷ്യാവക ാശം ചവിട്ടിമെതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒാൾ ഇന്ത്യ ലോയേഴ്സ് യൂ നിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവോത്ഥാനത്തിെൻറ വെളിച്ചത്തെ ജാതിജീർണതയുടെ അന്ധകാരംകൊണ്ട് മറയ്ക്കുകയാണ്. യു.എ.പി.എ നിയമഭേദഗതികൊണ്ട് ആരെയും എപ്പോഴും ഭീകരനാക്കാം. മതനിരപേക്ഷതക്കുപകരം ഏകമതാത്മക രാഷ്ട്രീയമാണ് ചിലർ മുന്നോട്ടുവെക്കുന്നത്. അതിനായി രാജ്യത്തിെൻറ മൂല്യങ്ങളും പൗരസ്വാതന്ത്ര്യവും തകർക്കുകയാണ്.
ഫെഡറലിസവും മതനിരപേക്ഷതയും തങ്ങളുടെ രാജ്യത്തിന് ചേർന്നതല്ലെന്ന് ഭരണം കൈയാളുന്നവർ പരസ്യമായി പറയുന്നു. മതനിരപേക്ഷതക്കുനേരെ നടക്കുന്ന ആക്രമണങ്ങൾ ഉത്കണ്ഠയുളവാക്കുന്നതാണ്.
സ്വതന്ത്രമായ രാഷ്ട്രീയ പ്രവർത്തനംപോലും ചിലയിടങ്ങളിൽ നിയന്ത്രിക്കുന്നു. ഇൗ സാഹചര്യത്തിൽ നീതിന്യായ വ്യവസ്ഥയുടെ നിലനിൽപ് അപകടത്തിലാണ്. ഒരു രാഷ്ട്രീയനേതാവ് ജീവിച്ചിരിക്കുന്നോ ഇല്ലയോ എന്നറിയാൻ ഹേബിയസ് കോർപസ് ഹരജി നൽകേണ്ട അവസ്ഥയുണ്ടായി.
ഒരുകാലത്ത് സാമൂഹികപ്രതിബദ്ധതയുള്ളവരായിരുന്നു അഭിഭാഷകർ. ഇടക്ക് ആ ഗുണം കൈമോശം വന്നോ എന്ന് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എ.ഐ.എൽ.യു പ്രസിഡൻറ് അഡ്വ. സി.പി. സുധാകരപ്രസാദ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി സോം ദത്ത ശർമ, ട്രഷറർ ചംകി രാജ്, മേഖല സെക്രട്ടറി കൊലി സത്യനാരായണ, സംസ്ഥാന സെക്രട്ടറി അഡ്വ. ബി. രാജേന്ദ്രൻ, ആനാവൂർ നാഗപ്പൻ, കോലിയക്കോട് കൃഷ്ണൻ നായർ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ, അഡ്വ. ഇ. ഷാനവാസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള എ.ഐ.എൽ.യുവിെൻറ ധനസഹായം മുഖ്യമന്ത്രിക്ക് കൈമാറി. ഭാരവാഹി തെരഞ്ഞെടുപ്പോടെ സമ്മേളനം ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.