കണ്ണൂർ: സർക്കാറിെൻറ പ്രവർത്തനറിപ്പോർട്ടുമായി മുഖ്യമന്ത്രി പിണറായി വിജയ െൻറ മണ്ഡലം സന്ദർശനം. ഒരുമണിക്കൂർ നീളുന്ന പ്രസംഗത്തിലുടനീളം സർക്കാർ നടപ്പിലാക് കിയ പദ്ധതികളുടെ വിശദീകരണം മാത്രം. പിന്നെ ജനങ്ങളിൽനിന്ന് നിവേദനം സ്വീകരിക്കലും പരിചിതരായ ഒാരോരുത്തരുമായി കുശലാന്വേഷണവും.
പാർലമെൻറ് തെരഞ്ഞെടുപ്പ് പ്ര ചാരണത്തിനിറങ്ങുന്ന ഇടതുമുന്നണിക്കുവേണ്ടി സംസ്ഥാനവ്യാപകമായി സഞ്ചരിക്കാനൊരു ങ്ങുന്നതിെൻറ തുടക്കം മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലത്തിൽ ബുധനാഴ്ച പ ൂർത്തിയാക്കി. രണ്ടു ദിവസമായി ധർമടം മണ്ഡലത്തിലെ എട്ടു കുടുംബസംഗമങ്ങളിലെ മുഖ്യമന്ത്രിയുടെ പര്യടനം പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ പ്രതീതിയുളവാക്കുന്നതായിരുന്നു. രാഷ്ട്രീയവിവാദങ്ങളൊന്നും അധികം പരാമർശിക്കാതെയായിരുന്നു പ്രസംഗങ്ങൾ.
ഫെബ്രുവരി 14ന് തിരുവനന്തപുരത്തുനിന്നും 16ന് കാസർകോട്ടുനിന്നുമായി ഇടതുമുന്നണി ആരംഭിക്കുന്ന സംസ്ഥാനജാഥകളുടെ ജില്ല സമാപനങ്ങളിൽ മുഖ്യമന്ത്രിയും പെങ്കടുക്കുന്നുണ്ട്. ശബരിമല വിഷയത്തിൽ വിശദീകരണയോഗവുമായി ജില്ലകളിൽ പര്യടനം നടത്തിയ മുഖ്യമന്ത്രിതന്നെ പാർലമെൻറ് തെരഞ്ഞെടുപ്പിെൻറ ഭാഗമായുള്ള പരിപാടികളിൽ സർക്കാറിെൻറ വികസനം ജനങ്ങളിലെത്തിക്കാൻ രംഗത്തിറങ്ങണമെന്നാാണ് പാർട്ടി തീരുമാനം. സംസ്ഥാനതല പര്യടനം പരിഗണിച്ച് സ്വന്തം മണ്ഡലത്തിലെ പരിപാടി മുൻകൂട്ടി നിശ്ചയിക്കുകയായിരുന്നു.
‘‘സാധാരണ ഒരു മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി വളരെ കൂടുതൽ പരിപാടികളിൽ ഭാഗബാക്കാവും. പേക്ഷ, എന്തുകൊണ്ട് എനിക്ക് സാധിക്കുന്നില്ല എന്നത് നിങ്ങൾക്കറിയാം. കാരണം, പാർട്ടിയും മുന്നണിയും ഭരണചുമതലയാണ് എന്നെ ഏൽപിച്ചത്. ആ കാര്യം ഭംഗിയായി നിറവേറ്റണമെങ്കിൽ അതിന് സമയം കൂടുതൽ െചലഴിക്കണം’’ എന്ന മുഖവുരയോടെയാണ് പിണറായിയുടെ തുടക്കം.
ലോക്കൽ കമ്മിറ്റി തലത്തിൽ നടക്കുന്ന കുടുംബസംഗമത്തിൽ ചുരുങ്ങിയത് രണ്ടു മണിക്കൂറെങ്കിലും മുഖ്യമന്ത്രി പെങ്കടുക്കുന്നരീതിയിലാണ് പരിപാടി ഒരുക്കിയത്. സുരക്ഷാസന്നാഹങ്ങൾക്കിടയിൽ വാഹനത്തിൽനിന്ന് ഇറങ്ങി കവലകളിൽ കൂടിനിൽക്കുന്നവരോടും പറമ്പുകളിൽ മാറിനിൽക്കുന്നവരോടുമെല്ലാം ക്ഷേമാന്വേഷണം നടത്തിയാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്. പ്രസംഗം കഴിഞ്ഞശേഷം നിവേദനങ്ങൾ സ്വീകരിക്കാനായി സ്റ്റേജിൽ കാത്തിരുന്നു.
പാർലമെൻറ് തെരഞ്ഞെടുപ്പിന് ബൂത്ത്തലം വരെയുള്ള കമ്മിറ്റികൾ രൂപവത്കരിക്കാനുള്ള നടപടികൾ ഇടതുമുന്നണി തുടങ്ങിക്കഴിഞ്ഞു. മുന്നണിയുടെ വിപുലീകരണം എല്ലാ മേഖലകളിലും വ്യാപിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനജാഥകളിൽ എല്ലാ കക്ഷികളുടെയും പ്രതിനിധികൾ അനുഗമിക്കും. ഒരുദിവസം നാല് അസംബ്ലി മണ്ഡലങ്ങൾ ബന്ധപ്പെടുത്തിയാണ് ജാഥാപ്രയാണം നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.