പെരിയ ഇരട്ടക്കൊലപാതകം: പല തവണ മൊഴി തിരുത്തി പീതാംബരൻ

കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റി ലായ സി.പി.എം മുൻ പെരിയ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ പല തവണ മൊഴി തിരുത്തി.

ശരത് ലാലിനേയും കൃപേഷിനേയും കല് ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു പീതാംബരെൻറ ആദ്യമൊഴി. എന്നാൽ പിന്നീട് വെട്ടിയത് താനാണെന്ന് മൊഴി തിരുത്തി. വെട്ടിയത് കൂടെയുള്ളവരാണെന്നായിരുന്നു പിന്നീട് നൽകിയ മൊഴി. പല തവണ മൊഴി മാറ്റിയതിനാല്‍ ഇതൊന്നും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് സൂചന.

കസ്റ്റഡിയിലുള്ളവര്‍ സുഹൃത്തുക്കളാണെന്ന മൊഴിയും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇവർ കൊലപാതകത്തിന് വേണ്ടി ഒരുമിച്ചവരാണെന്നാണ് പൊലീസ് നിഗമനം. പുറത്തുനിന്നുള്ളവരെ പീതാംബരന്‍ ഭയപ്പെടുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്.

അതേസമയം, കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ പ്രതികള്‍ സംഭവത്തിൽ ഉള്‍പ്പെട്ടിട്ടുള്ളതായും ഇവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് കാരണം രാഷ്ട്രീയവിരോധമെന്നാണ് പൊലീസിെൻറ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറഞ്ഞിരിക്കുന്നത്. കൊലക്ക് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നും കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കൃപേഷിനെയും ശരത് ലാലിനെയും പ്രതികള്‍ ആക്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Tags:    
News Summary - periya twin murder; peethambaran changed his statement several times -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.