തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും നിഷ്ഠുരമായ രാഷ്ട്രീയ കൊലപാതകത്തിെൻറ അന്വേഷണം അട്ടിമറിക്കുന്നതിന് നേത ൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടനടി രാജിവെക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന് ദ്രന്‍. സി.പി.എം നേതൃത്വത്തിെൻറ അറിവോടെ നടപ്പാക്കിയ പെരിയ ഇരട്ടക്കൊലപാതകത്തിൽ കേസന്വേഷണത്തിെൻറ ഓരോഘട്ടത്തിലും സര്‍ക്കാര്‍ ഇടപെട്ട് തയാറാക്കിയ കുറ്റപത്രം ഹൈകോടതി അപ്പാടെ റദ്ദാക്കുകയാണ് ചെയ്തത്. ഇതിെൻറ പൂര്‍ണ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കുമാണ്. ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയാല്‍ കേസില്‍ സി.പി.എമ്മിനുള്ള ബന്ധം ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കുറ്റപത്രത്തിനെതിരേ ഹൈകോടതിയുടെ ഇത്രയും രൂക്ഷമായ വിമര്‍ശനം സമീപകാലത്ത് ഉണ്ടായിട്ടില്ല. സി.പി.എം ആസൂത്രണംചെയ്തുനടത്തിയ കൊലപാതകത്തില്‍നിന്ന് പ്രതികളെ രക്ഷിക്കാന്‍ പൊലീസ് കുറ്റവാളികെളക്കാള് മികച്ച ആസൂത്രണം നടത്തിയെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.