കോഴിക്കോട്: പൊലീസ് കെട്ടുകഥകളുടെയും കുതന്ത്രങ്ങളുടെയും തുറന്നുപറച്ചിലുമായി ഭരണകൂട ഇരകളുടെ സംഗമം. ഭീകരവാദ കേസുകളില്‍ പിടിക്കപ്പെട്ട് നീണ്ട ജയില്‍വാസത്തിനുശേഷം നിരപരാധികളെന്ന് കണ്ട് കോടതി വിട്ടയച്ചവരാണ് ഒത്തുകൂടിയത്. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഇന്നസന്‍സ് നെറ്റ്വര്ക്കിന് കീഴിലെ രണ്ടാമത് പീപ്ള്‍സ് ട്രൈബ്യൂണലിന്‍െറ ഭാഗമായി സോളിഡാരിറ്റിയാണ് സംഗമമൊരുക്കിയത്. 18 മാസത്തെ ജയില്‍വാസത്തിനുശേഷം വെറുതെ വിട്ടയച്ചിട്ടും സ്വന്തക്കാര്‍പോലും മുഖംതിരിച്ചു നിന്നതാണ് സയിദ് ഇംറാന്‍ ട്രൈബ്യൂണലിനു മുമ്പാകെ പങ്കുവെച്ചത്.
സമാനതകളില്ലാത്ത മൂന്നാംമുറയാണ് പൊലീസ് പ്രയോഗിച്ചതെന്നും മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ കുറ്റമുക്തനായ അദ്ദേഹം പറഞ്ഞു.
അഹ്മദാബാദിലെ ട്രാന്‍സ്പോര്‍ട്ട് ബസില്‍ ടിഫിന്‍ബോക്സ് ഉപയോഗിച്ച് നടത്തിയ സ്ഫോടനത്തില്‍ പ്രതിചേര്‍ത്ത് ജയിലില്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം കുറ്റമുക്തനായി തിരിച്ചത്തെിയപ്പോള്‍ മാതാവും ഭാര്യയും സഹോദരിയും വിട്ടുപിരിഞ്ഞിരുന്നത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നുവെന്ന് ഹനീഫ് പകത്വാല ഓര്‍ത്തു.
ബംഗളൂരുവിലെ സോഫ്റ്റ്വെയര് കമ്പനിയിലെ രഹസ്യം ചോര്‍ത്തിയെന്ന പരാതിയില്‍ പാതിരാത്രിയില്‍ പിടിച്ചുകൊണ്ടുപോയ തന്നെ ഹൂബ്ലി കേസില്‍ തന്ത്രപൂര്‍വം കുടുക്കുകയാണുണ്ടായതെന്ന് കേസില്‍ വിട്ടയക്കപ്പെട്ട യഹ്യ കമ്മുക്കുട്ടി പറഞ്ഞു. ഇന്‍റലിജന്‍സ് ബ്യൂറോയുടെ ഇന്‍ഫോര്‍മറായി ശമ്പളം നല്‍കിയാണ് തന്നെ കുടുക്കിയതെന്ന് ഇര്‍ഷാദ് അഹമ്മദ് മാലിക് ഓര്‍ത്തെടുത്തു.
ജയ്പുര്‍ സ്ഫോടനക്കേസില്‍ കുടുക്കാന്‍ പൊലീസ് നടത്തിയ നാടകങ്ങളാണ് കേസില്‍ കുറ്റമുക്തനായ റാഷിദ് ഹുസൈന്‍ പങ്കുവെച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരില്‍ പിടിക്കപ്പെട്ട് നിരപരാധിയെന്ന് കണ്ട് വിട്ടയച്ചപ്പോഴേക്കും ജീവിതോപാധിയായ കോഴിക്കച്ചവടം പൂട്ടിപ്പോയെന്ന് വിഴിഞ്ഞത്തെ ഷാഹുല്‍ ഹമീദ് പറഞ്ഞു.
പാനായിക്കുളം കേസിന്‍െറ പേരില്‍ കോടതി വെറുതെവിട്ട നിസാര്‍, മാലേഗാവ് സ്ഫോടനക്കേസില്‍ വെറുതെവിട്ട അബ്റാര്‍ അഹ്മദ് എന്നിവരും അനുഭവങ്ങള്‍ പങ്കുവെച്ചു. ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജൂറി കോഓഡിനേറ്റര്‍ കൂടിയായ പ്രമുഖ സാമൂഹിക പ്രവര്‍ത്തക മനീഷ സേഥി ആമുഖപ്രഭാഷണം നടത്തി.
ഡോ. എം.ജി.എസ്. നാരായണന്‍, ഐ.ബി മുന്‍ അസി. ഡയറക്ടര്‍ കെ.എസ്. സുബ്രഹ്മണ്യന്, മുന്‍ അഡീ. സോളിസിറ്റര്‍ ജനറല്‍ അഡ്വ. രവിവര്‍മ കുമാര്‍, ഡോ. എം.വി. നാരായണന്‍, മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡോ. സജ്ജാദ് ഹസന്‍, മനുഷ്യാവകാശ പ്രവര്‍ത്തക അഡ്വ. വസുധ നാഗരാജ് എന്നിവര്‍ ജൂറി നിയന്ത്രിച്ചു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍, ശാരിബ് അലി എന്നിവര്‍ സംസാരിച്ചു. സൗത്ത് ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്സ് ഡോക്യുമെന്േറഷന് സെന്‍റര്‍, പീപ്ള്‍സ് വാച്ച്, പി.യു.സി.എല്‍, ക്വില്‍ ഫൗണ്ടേഷന്‍, ഹ്യൂമന്‍ റൈറ്റ്സ് ലോ നെറ്റ്വര്‍ക്ക്, എന്‍.സി.എച്ച്.ആര്‍.ഒ, ജാമിഅ ടീച്ചേഴ്സ് സോളിഡാരിറ്റി അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുമായി സഹകരിച്ചാണ് ട്രൈബ്യൂണല്‍ സംഘടിപ്പിച്ചത്.
ഭീകരവാദ കേസുകളില്‍ കുറ്റമുക്തരാക്കപ്പെടുന്നവര്ക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം –മനീഷ സേഥി
കോഴിക്കോട്: ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് വര്‍ഷങ്ങളായി ജയിലില്‍ കിടന്നശേഷം കുറ്റമുക്തരാക്കപ്പെടുന്നവര്ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക മനീഷ സേഥി. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഇന്നസന്‍സ് നെറ്റ്വര്ക്കിനു കീഴിലെ രണ്ടാമത് പീപ്ള്‍സ് ട്രൈബ്യൂണല്‍ ജൂറി അഭിപ്രായങ്ങള്‍ ഏകോപിപ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
വിചാരണത്തടവുകാരായി വര്‍ഷങ്ങളോളമാണ് പലര്‍ക്കും ജയിലില്‍ കിടക്കേണ്ടിവരുന്നത്. ഇത്തരക്കാരെ കുറ്റമുക്തരാക്കുമ്പോള് നഷ്ടപരിഹാരം നല്‍കുന്നതിന് നിയമത്തില്‍ വ്യവസ്ഥകളുണ്ട്. അത് പാലിക്കപ്പെടണം. മാത്രമല്ല, ഇവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണം.
ഭീകരവാദ കേസുകളില്‍ അന്വേഷണം നടത്തുന്ന ചില ഉദ്യോഗസ്ഥര്‍ പ്രത്യേക അജണ്ടകള്‍ നിശ്ചയിച്ച് പലരെയും പ്രതിചേര്‍ക്കുകയും അതിനൊത്ത് തെളിവുകള്‍ നിര്‍മിക്കുകയും ചെയ്യുന്നതായി ഇതിനകം തെളിഞ്ഞിട്ടുണ്ട്. അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണം. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ് വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.