കന്യാസ്ത്രീയെ അപമാനിച്ച പി.സി. ജോർജിനെതിരെ നടപടി തുടങ്ങി

കുറവിലങ്ങാട്: ജലന്ധർ ബിഷപ്പിന്‍റെ ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തിൽ പി.സി. ജോർജ് എം.എൽ.എക്കെതിരെ പൊലീസ് നടപടി തുടങ്ങി. കുറവിലങ്ങാട് സി.ഐയുടെ നേതൃത്വത്തിൽ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്താൻ കുറവിലങ്ങാട്ടെ മഠത്തിലെത്തി. എന്നാൽ, മൊഴി നൽകാൻ കന്യാസ്ത്രീ അസൗകര്യം അറിയിച്ച സാഹചര്യത്തിൽ പൊലീസ് സംഘം മടങ്ങി.

പി.സി. ജോർജിന്‍റെ മോശം പരാമർശം കന്യാസ്ത്രീക്ക് വലിയ മാനസിക പ്രയാസത്തിന് വഴിവെച്ചിരുന്നു. ഇതിൽ നിന്ന് കന്യാസ്ത്രീ ഇതുവരെ മോചിതയായിട്ടില്ല. ഇതും ഇന്ന് കന്യാസ്ത്രീ മൊഴി നൽകാതിരിക്കാൻ കാരണമായി. പരാതിയുണ്ടെന്ന് കന്യാസ്ത്രീ അറിയിച്ചാൽ എം.എൽ.എക്കെതിരെ കേസെടുക്കാൻ സാധിക്കും.

ബിഷപ് ഫ്രാേങ്കാ മുളക്കൽ 13 തവണ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ച കന്യാസ്ത്രീക്കെതിരെ കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പി.സി ജോർജ് മോശം പരാമർശം നടത്തിയത്. ജലന്ധർ ബിഷപ്പാണോ കന്യാസ്ത്രീയാണോ ഇര എന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ് പി.സി ജോർജ് അപമാനിച്ചത്. പരാതിക്കാരിയായ കന്യാസ്ത്രീ സഭയെ അവഹേളിക്കുകയാണ്. പരാതിക്കാരിയെ കന്യാസ്ത്രീയായി കാണാൻ കഴിയില്ല.

നിയമപരമായി നേരിടേണ്ടതിന് പകരം മാധ്യമങ്ങളിലൂടെ അവർ സഭയെ അവഹേളിക്കുകയാണ്. ക്രൈസ്തവ സഭയെ അപമാനിക്കാൻ ശ്രമിക്കുന്നവർ കോടികൾ മുടക്കുന്നു. അബദ്ധ സഞ്ചാരിണികൾ സ്ത്രീ സുരക്ഷാ നിയമത്തെ മുതലെടുക്കാൻ ശ്രമിക്കുന്നതായും പി.സി ജോർജ് ആരോപിച്ചു. വിഷയത്തിൽ തൻെറ നിലപാട് ആവർത്തിക്കുന്നതായും വനിതാ കമീഷൻ കേസെടുത്താൽ നേരിടാൻ തയാറാണെന്നും ജോർജ് വെല്ലുവിളി നടത്തി.

മോശം പരാമർശം നടത്തിയ പി.സി. ജോർജിനെതിരെ വലിയ പ്രതിഷേധമാണ് കേരളത്തിൽ ഉണ്ടായത്. സംഭവത്തിൽ എം.എൽ.എയോട് വിശദീകരണം തേടി ദേശീയ വനിതാ കമീഷൻ സമൻസ് അയച്ചിരുന്നു. ഇൗ മാസം 20ന് ജോർജ് നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് കമീഷന്‍റെ നിർദേശം.

Tags:    
News Summary - PC George Mla Hate Statement: nun rape -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.