തിരുവനന്തപുരം: പാലിയേറ്റിവ് പരിചരണം നല്കുന്ന എല്ലാ സംവിധാനങ്ങളെയും ഉള്‍പ്പെടുത്തി സംസ്ഥാന തലത്തില്‍ പാലിയേറ്റിവ് കെയര്‍ ഗ്രിഡ് രൂപവത്കരിക്കുന്നു. സർക്കാർ സംവിധാനങ്ങൾക്ക് പുറമെ പാലിയേറ്റിവ് ഹോം കെയര്‍ പരിചരണം നല്കുന്ന 393 സന്നദ്ധസംഘടനകളാണ് ഇൗ രംഗത്ത് പ്രവർത്തിക്കുന്നത്.
ഇവയെല്ലാം ഏകോപിപ്പിച്ച് സാന്ത്വന പരിചരണരംഗത്ത് കൂടുതൽ കാര്യക്ഷമായ ഇടപെടലുകളാണ് പാലിയേറ്റിവ് കെയർ ഗ്രിഡിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാന പാലിയേറ്റിവ് കെയർ നയം ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. വിവിധ മേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടത്തിയാണ് സമഗ്രമായ പുതിയ പാലിയേറ്റിവ് പരിചരണനയത്തിന് രൂപം കൊടുത്തത്.
ഇൗ നയത്തിെൻറ പ്രായോഗിക പരിപാടികൾ ‘അരികെ’ എന്ന പേരിൽ നടപ്പാക്കും. ഇതിനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. നവജ്യോത് ഖോസ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാബീബി, ഡോ. മാത്യൂസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.