ന്യൂഡൽഹി: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിെൻറ ഭരണ നടത്തിപ്പിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി. ക്ഷേത്രത്തിെൻറ നിയന്ത്രണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന 2011ലെ കേരള ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി.
േക്ഷത്ര നടത്തിപ്പിന് രാജകുടുംബം പുതിയ ഭരണസമിതി രൂപവത്കരിക്കുന്നതു വരെ, 2011ൽ ജില്ല ജഡ്ജിയുടെ നേതൃത്വത്തിൽ സുപ്രീംകോടതി രൂപവത്കരിച്ച കമ്മിറ്റി ക്ഷേത്രഭരണ മേൽനോട്ടം നിർവഹിക്കും. പതിറ്റാണ്ടുകളായി തുറക്കാത്ത അമൂല്യശേഖരമുള്ള ബി. നിലവറ തുറക്കുന്ന കാര്യത്തിൽ പുതിയ കമ്മിറ്റിക്ക് യുക്തമായ തീരുമാനമെടുക്കാം. ബി നിലവറ തുറക്കുന്ന കാര്യത്തിൽ ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവർ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല.
ദീർഘകാലത്തെ നിയമയുദ്ധത്തിൽ രാജകുടുംബത്തിന് വിജയം നൽകുന്നതാണ് സുപ്രീംകോടതിയുടെ നിർണായക വിധി. രാജകുടുംബത്തിലെ കീരിടാവകാശി മരിച്ചാൽ ക്ഷേത്രസ്വത്തിന് സർക്കാർ അവകാശിയാവില്ലെന്ന് കോടതി വ്യക്തമാക്കുന്നു. എന്നാൽ, ക്ഷേത്രത്തിെൻറ പിന്തുടർച്ചാവകാശം അവസാന രാജാവിെൻറ മരണശേഷവും നിലനിൽക്കുമെന്ന് കോടതി പറഞ്ഞു. 1991ൽ അവസാനത്തെ മഹാരാജാവ് മരിച്ചതിനാൽ രാജകുടുംബത്തിെൻറ അവകാശങ്ങൾ ഇല്ലാതായെന്നായിരുന്നു എതിർവാദം. പ്രിവി പഴ്സും പഴയ നാട്ടുരാജാക്കന്മാരുടെ അവകാശങ്ങളും നിർത്തലാക്കിയ 26ാം ഭരണഘടനാ ഭേദഗതി ഇക്കാര്യത്തിൽ ബാധകമാവില്ല. തിരുവിതാംകൂർ മഹാരാജാവിെൻറ ഉത്തരവും ഉടമ്പടികളും ഇപ്പോൾ നിലനിൽക്കുന്നതല്ല, നടപ്പാക്കാൻ കഴിയുന്നതല്ല തുടങ്ങിയ വാദങ്ങൾ സുപ്രീംകോടതി തള്ളി.
ക്ഷേത്രത്തിലെ നിധിശേഖരത്തിെൻറ സൂക്ഷിപ്പിൽ ക്രമക്കേടുണ്ടെന്നും ബി നിലവറ തുറന്നു പരിശോധിക്കണമെന്നുമുള്ള വാദഗതികളാണ് കഴിഞ്ഞ കുറെ വർഷങ്ങളായി കോടതിയിൽ നടന്നുവന്നത്. പഴയ രാജകുടുംബത്തിെൻറ അവകാശങ്ങൾ നിർത്തലാക്കിയത് ജനാഭിലാഷത്തിെൻറ അടിസ്ഥാനത്തിലാണെന്ന കാര്യം പരിഗണിക്കണമെന്നും കേസ് നടത്തിയവർ ചൂണ്ടിക്കാട്ടിയിരുന്നു.
നിലവറ തുറന്ന് കണക്കെടുക്കാനും അമൂല്യനിധിയുടെ മ്യൂസിയം സ്ഥാപിക്കാനുമുള്ള നിർദേശങ്ങൾ അടങ്ങുന്ന ഹൈകോടതി വിധിക്കെതിരെ രാജകുടുംബമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വിധിയിൽ സന്തോഷം -രാജകുടുംബം
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിെൻറ അവകാശം സംരക്ഷിച്ച് സുപ്രീംകോടതിയിൽനിന്നുണ്ടായ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. സന്തോഷം മാത്രമാണ് തോന്നുന്നത്. കോടതിവിധി രാജകുടുംബത്തിെൻറ വിജയമാണെന്ന് കരുതരുത്.
ശ്രീപത്മനാഭസ്വാമിയുടെ എല്ലാ ഭക്തർക്കും ഭഗവാൻ നൽകിയ അനുഗ്രഹമാണിത്. ഞങ്ങൾക്കൊപ്പം ഇത്രയും വർഷം വേദനിച്ച, കാത്തിരുന്ന എല്ലാവർക്കും നന്ദിയറിക്കുന്നതായി രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി പ്രതികരിച്ചു. വിധിയുടെ വിശദാംശങ്ങൾ മുഴുവൻ അറിഞ്ഞിട്ടില്ല. നിയമ വിദഗ്ധരുമായി ആശയവിനിമയം നടത്തിവരുകയാണെന്നും അവർ പറഞ്ഞു.
വിധി നടപ്പാക്കും -മന്ത്രി കടകംപള്ളി
തിരുവനന്തപുരം: സുപ്രീംകോടതിവിധി അംഗീകരിക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിധി സര്‍ക്കാറിന് തിരിച്ചടി എന്ന് വ്യാഖ്യാനിക്കുന്നവര്‍ക്ക് അതിന് അവകാശമുണ്ട്. സര്‍ക്കാർ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞതാണ്. സുപ്രീംകോടതി വിധിയെക്കുറിച്ച് പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതുമുണ്ട്.
വിധിയുടെ വിശദരൂപം പുറത്തുവന്ന ശേഷം പഠിച്ച് തുടർനടപടി സ്വീകരിക്കും. സുപ്രീംകോടതിവിധി മാനിക്കുകയും നടപ്പാക്കുകയും ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് റിവ്യൂ പെറ്റീഷന് നല്‍കുമോ എന്ന ചോദ്യത്തിന് ഉത്തരമായി അദ്ദേഹം ആവര്‍ത്തിച്ചു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.