തിരുവനന്തപുരം: സഭാതർക്കം പരിഹരിക്കൻ ഒാർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളുമാ യി സർക്കാർ നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു. ഇ.പി. ജയരാജെൻറ നേതൃത്വത്തിലെ മന്ത്ര ിസഭാ ഉപസമിതിയുടെ ക്ഷണപ്രകാരം നടന്ന ചർച്ചയിൽ യാക്കോബായ വിഭാഗം പെങ്കടുത്തെങ്ക ിലും ഒാർത്തഡോക്സ് പക്ഷം വിട്ടുനിന്നു. ചർച്ചക്കുശേഷം ഒാർത്തഡോക്സ് സഭാ പ്രതിനിധികൾ വൈകീട്ട് മന്ത്രി ഇ.പി. ജയരാജനെ സന്ദർശിച്ച് സഭയുടെ നിലപാട് അറിയിച്ചതിനൊപ്പം ഇക്കാര്യത്തിലെ കാതോലിക്കാബാവയുടെ കത്തും കൈമാറി.
ഉച്ചക്കുശേഷം മന്ത്രിസഭാ ഉപസമിതി നടത്തിയ ചർച്ചയിൽ പെങ്കടുത്ത യാക്കോബായ വിഭാഗം പ്രശ്നപരിഹാരത്തിന് സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് പൂർണ പിന്തുണ അറിയിച്ചു. മരണപ്പെടുന്ന തങ്ങളുടെ വിശ്വാസികളുടെ മൃതദേഹം അടക്കം ചെയ്യുന്നതിനെ മറുപക്ഷം തടസ്സപ്പെടുത്തുകയാണെന്നും ഇതിന് അടിയന്തരപരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. ചർച്ചക്ക് ഇനിയും സന്നദ്ധമാണെന്നും യാക്കോബായ വിഭാഗം അറിയിച്ചു. മന്ത്രി ഇ.പി. ജയരാജന് പുറമെ ഉപസമിതിയംഗങ്ങളായ കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ എന്നിവരാണ് ചർച്ചയിൽ സംബന്ധിച്ചത്. സുപ്രീംകോടതിവിധി നടപ്പാക്കുന്നതിനാണ് സർക്കാർ പരിശ്രമിക്കുന്നതെന്ന് ചർച്ചക്കുശേഷം മന്ത്രി ജയരാജൻ വ്യക്തമാക്കി.
വൈകീട്ട് മന്ത്രി ഇ.പി. ജയരാജനെ ഒൗദ്യോഗിക വസതിയിൽ സന്ദർശിച്ച ഒാർത്തഡോക്സ് സഭാ പ്രതിനിധികൾ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും ആവശ്യപ്പെട്ടു. വിഷയത്തിൽ സഭയുടെ നിലപാട് വിശദീകരിക്കുന്ന കാതോലിക്കാബാവയുടെ കത്തും അവർ മന്ത്രിക്ക് കൈമാറി. സഭയുടെ ആവശ്യം പരിശോധിച്ച് മറുപക്ഷവുമായി ഒരുവട്ടംകൂടി ചർച്ച നടത്തിയശേഷം മറുപടി അറിയിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.
കോടതിവിധിക്ക് എതിരാകുമെന്നതിനാലാണ് മറുപക്ഷംകൂടി പെങ്കടുക്കുന്ന ഒൗദ്യോഗികചർച്ചക്ക് ഉപസമിതി ക്ഷണിച്ചിട്ടും എത്താതിരുന്നതെന്ന് ഒാർത്തഡോക്സ് സഭ പ്രതിനിധി ഫാ. ജോൺസ് എബ്രഹാം കോന്നാട്ട് അറിയിച്ചു. ചർച്ചയിലൂടെ കോടതിവിധി നടപ്പാക്കാൻ ശ്രമിക്കുന്നത് വിധിയുടെ ലംഘനമാണ്. കോടതിവിധി നടപ്പാക്കൽ അല്ലാതെ ഇനി വഴിയില്ല. അതിെൻറ പേരിൽ സംഘർഷത്തിന് ആഗ്രഹമില്ല. ഇടവക സെമിത്തേരികൾ െപാതുശ്മശാനങ്ങളല്ല. മരിക്കുന്ന ഇടവകാംഗങ്ങളുടെ മൃതദേഹം അതത് പള്ളി സെമിത്തേരികളിൽ സംസ്കരിക്കുന്നതിൽ എതിർപ്പുമില്ല. യാക്കോബായ വിഭാഗം അവരുടെ പള്ളി സെമിത്തേരികളിൽ അവരുടേതല്ലാത്തവരുടെ മൃതദേഹം സംസ്കരിക്കുമോയെന്നും ഫാ. കോന്നാട്ട് ചോദിച്ചു. സഭ മാനേജിങ് കമ്മിറ്റിയംഗം മാത്യൂസ് മഠത്തേത്തും സംബന്ധിച്ചു.
സുപ്രീംകോടതിവിധിക്ക് തങ്ങൾ എതിരല്ലെന്നും വിധിക്കനുസരിച്ച് ചർച്ച നടക്കെട്ടയെന്നും യാക്കോബായ സഭ ബിഷപ് യൂഹന്നോൻ മാർ മിലിത്തിയോസ് ഉപസമിതിയുമായി നടത്തിയ ചർച്ചക്കുശേഷം വ്യക്തമാക്കി. മധ്യസ്ഥശ്രമം പാടില്ലെന്ന് വിധിയിൽ എവിടെയും പറയുന്നിെല്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഷപ്പുമാരായ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്, ഡോ. ഗീവർഗീസ് മാർ കൂറിലോസ്, വൈദിക ട്രസ്റ്റി ഫാ. സ്ലിബാ കോർ എപ്പിസ്കോപ്പ, ആത്മായ ട്രസ്റ്റി സി.കെ. ഷാജി, സഭാ സെക്രട്ടറി പീറ്റർ കെ. ഏലിയാസ് തുടങ്ങിയവരും മന്ത്രിസഭാ ഉപസമിതിയുമായി നടത്തിയ ചർച്ചയിൽ യാക്കോബായ സഭയെ പ്രതിനിധീകരിച്ചു.
ഇരു സഭകളും നിയമത്തിന് വിധേയമാകണം –ജോർജ് കുര്യൻ ന്യൂഡൽഹി: ശവശരീരം വെച്ചുള്ള വെല്ലുവിളി അവസാനിപ്പിക്കണമെന്നും ഇരു സഭകളും നിയമത്തിന് വിധേയമാകണമെന്നും ദേശീയ ന്യൂനപക്ഷ കമീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ ആവശ്യപ്പെട്ടു.
ശവസംസ്കാരം തടയുന്നത് ഭരണഘടന വിരുദ്ധമാണ്. സാമൂഹിക വിരുദ്ധവും മതവിരുദ്ധവുമായ നടപടിയിൽനിന്നും ഇരുവിഭാഗവും പിന്മാറണം. ശവശരീരം വെച്ചുള്ള വെല്ലുവിളി തുടർന്നാൽ നടപടി സീകരിക്കുമെന്നും ജോർജ് കുര്യൻ വ്യാഴാഴ്ച ഡൽഹിയിൽ പറഞ്ഞു.
ദേശീയ ന്യൂനപക്ഷ കമീഷൻ നിലപാട് ദൗർഭാഗ്യകരം –ഓർത്തഡോക്സ് സഭ കോട്ടയം: സെമിത്തേരികളിലെ സംസ്കാരവുമായി ബന്ധപ്പെട്ട് ദേശീയ ന്യൂനപക്ഷ കമീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ കൈക്കൊണ്ട നിലപാട് ദൗർഭാഗ്യകരമെന്ന് ഓർത്തഡോക്സ് സഭ. ഇടവകാംഗമല്ലാത്ത ആർക്കും ഇടവകപള്ളി സെമിത്തേരിയിൽ സംസ്കരിക്കാൻ അവകാശമില്ലെന്ന് 2017ലെ സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കിയതാണ്. പള്ളി സെമിത്തേരികൾ പൊതുശ്മശാനമല്ല. കായംകുളം കാദീശ ഓർത്തഡോക്സ് പള്ളിയിൽ സംസ്കാരവുമായി ബന്ധപ്പെട്ട് പാത്രിയാർക്കീസ് വിഭാഗത്തിെൻറ ആരോപണങ്ങൾ വാസ്തവവിരുദ്ധമാണ്. കഴിഞ്ഞ ദിവസം മരിച്ചവർ ഇടവകാംഗങ്ങൾ ആയിരുന്നില്ല. ഓർത്തഡോക്സ് സഭയുടെ ഭരണഘടനയനുസരിച്ച് പൂർണ ബഹുമതികളോടെ സംസ്കാരം നടത്തിക്കൊടുക്കാമെന്ന് വികാരി അറിയിച്ചിരുന്നു. ജോർജ് കുര്യെൻറ പ്രസ്താവന തെറ്റിദ്ധാരണ മൂലമാകാമെന്നും സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.