കോട്ടയം: പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ തെരഞ്ഞെടുത്തത് എല്ലാവരുമായും ആലോചിച്ചാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻചാണ്ടി. എല്ലാവരേയും സതീശൻ ഒരുമിച്ച് കൊണ്ടു പോകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ജനാധിപത്യ വ്യവസ്ഥയായതിനാലാണ് പല പേരുകൾ വന്നത്. ഇതിന്‍റെ ഭാഗമായാണ് താനും പേര് നിർദേശിച്ചതെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. സതീശനെ എല്ലാവരും അംഗീകരിച്ചു കഴിഞ്ഞുവെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
എം.എൽ.എമാരെല്ലാം ചേർന്ന് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാൻ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിരുന്നു. കോൺഗ്രസ് ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്. വിവിധ അഭിപ്രായങ്ങൾ പാർട്ടിയിലുണ്ടാവുക സ്വാഭാവികമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.