തിരുവനന്തപുരം: ഒാണാഘോഷവും ഒാണപ്പരീക്ഷയും ഇല്ലാതെ സംസ്ഥാനത്തെ സ്കൂളുകളിലെ ഒാൺലൈൻ ക്ലാസുകളും ഒാണാവധിക്ക് അടക്കുന്നു. വിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഒാൺലൈൻ/ ഡിജിറ്റൽ പഠനമാണ് ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ രണ്ട് വരെ നിർത്തിവെക്കുന്നത്. പാദവാർഷിക പരീക്ഷ പൂർത്തിയാക്കി ഒാണാഘോഷത്തോടെ 10 ദിവസത്തെ അവധിക്ക് സ്കൂൾ അടക്കുന്ന പതിവാണ് ഇത്തവണ കുട്ടികൾക്ക് നഷ്ടസ്മൃതിയാകുന്നത്. അവധിസമയത്ത് വിക്ടേഴ്സിൽ െറഗുലർ പഠനമില്ലെങ്കിലും ഒാണക്കാലപരിപാടികൾ പ്രത്യേകമായി സംപ്രേഷണം ചെയ്യും.
പരീക്ഷ പൂർത്തിയാക്കി വിവിധ ആഘോഷങ്ങളും ഒാണസദ്യയും ഒരുക്കിയാണ് മുൻവർഷങ്ങളിൽ സ്കൂളുകൾ അടച്ചിരുന്നത്. അവധിക്ക് പോകുന്ന കുട്ടികൾക്ക് അഞ്ച് കിലോ വീതം അരി നൽകുന്ന പതിവുമുണ്ടായിരുന്നു. ഇത്തവണയിത് സെപ്റ്റംബറിൽ രക്ഷാകർത്താക്കൾ വഴി വിതരണം ചെയ്യാനാണ് തീരുമാനം. സ്കൂളുകളിലെ ഒാൺലൈൻപഠനം കാര്യക്ഷമമാക്കുന്നതും സ്കൂൾ തുറക്കുേമ്പാൾ സ്വീകരിക്കേണ്ട ക്രമീകരണങ്ങളും സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദിെൻറ നേതൃത്വത്തിലുള്ള സമിതിയെ കഴിഞ്ഞ 19ന് ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി നിയോഗിച്ചിട്ടുണ്ട്.
ക്രിസ്മസ് അവധിക്ക് മുമ്പ് പൂർത്തിയാക്കുന്ന അർധവാർഷിക പരീക്ഷ നടത്തിപ്പ്, മാർച്ചിന് ശേഷവും അധ്യയനം തുടരുന്നത് ഉൾപ്പെടെ കാര്യങ്ങളിൽ സമിതി ശിപാർശ സമർപ്പിക്കും. ഒന്നാം ക്ലാസിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണത്തിൽ വർധനയുണ്ടായെന്നാണ് അനൗദ്യോഗിക കണക്ക്. സ്കൂൾ തുറന്ന് ആറാം പ്രവൃത്തിദിനം മാത്രമേ ഒൗദ്യോഗിക കണക്ക് ശേഖരിക്കാനാകൂ.
സമ്പൂർണ സോഫ്റ്റ്വെയറിൽ ഇതിനകം രേഖപ്പെടുത്തിയ കുട്ടികളുടെ എണ്ണം പരിഗണിച്ചാൽ സ്കൂളുകളിൽ കുട്ടികളുടെ വർധനയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിദ്യാർഥിപ്രവേശനം അവസാനിപ്പിക്കാത്തതിനാൽ അന്തിമ കണക്ക് ശേഖരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.