ചേര്‍ത്തല: ദുരിതാശ്വാസ ക്യാമ്പിൽ ഓമനക്കുട്ടൻ പണപ്പിരിവ് നടത്തുന്ന ദൃശ്യം പ്രചരിച്ചതിനെക്കുറിച്ച് അന്വേഷ ിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്ന് ദൃശ്യം മൊബൈലിൽ പകർത്തിയയാൾ. ചെയ്യാത്ത തെറ്റിെൻറ പേരിൽ തന്നെ ക്രൂശി ക്കാൻ ശ്രമം നടക്കുന്നതായും ദൃശ്യം പകർത്തിയ ചേർത്തല തെക്കുപഞ്ചായത്ത് പട്ടികജാതി കമ്യൂണിറ്റി ഹാളിലെ അന്തേവാസിയായിരുന്ന വി.വി. മനോജ്, അമ്മ പത്മാക്ഷി എന്നിവർ പറഞ്ഞു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ഓമനക്കുട്ടന്‍ കഴിഞ്ഞ ദിവസം കലക്ടറോട് ആവശ്യപ്പെട്ടിരുന്നു.
തെക്ക് പഞ്ചായത്തിലെ മറ്റൊരു കോളനിയായ വിവിഗ്രാമിൽ താമസിക്കുന്ന പത്മാക്ഷിയോടൊപ്പം മറ്റു നാലു കുടുംബങ്ങൾ കൂടി കമ്യൂണിറ്റി ഹാളിലെ ക്യാമ്പിൽ താമസത്തിനെത്തിയിരുന്നു. ആദ്യമായാണ് ഇവർ ഈ ക്യാമ്പിൽ അന്തേവാസികളായെത്തുന്നത്. മറ്റു കുടുംബങ്ങളോടൊപ്പം വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോഴാണ് വൈദ്യുതി ചാർജ് നൽകുന്നതിനായി ഓമനക്കുട്ടൻ അമ്മയോട് പിരിവു ചോദിച്ചത്. ഇത് മനോജ് ഫോണിൽ പകർത്തിയതാണ് പിന്നീട് സാമൂഹമാധ്യമങ്ങളിൽ പടർന്നത്.
പരാതി നല്‍കാന്‍ വേണ്ടിമാത്രം പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിച്ചതെങ്ങനെയെന്ന് അറിയില്ല. ദൃശ്യം വിവാദമായതോടെ അജ്ഞാതന്‍ നേരിട്ടെത്തി ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു. ഇതിനെതിരെ പരാതി നല്‍കുമെന്നും ഇവർ പറഞ്ഞു. സേവാഭാരതി പ്രവര്‍ത്തകൻ എസ്. ശങ്കരന്‍കുട്ടിയും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.