കോട്ടയം: ശശി തരൂരിന്‍റെ കോട്ടയം ജില്ലയിലെ സന്ദർശനം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി ഡി.സി.സി നേതൃത്വം രംഗത്ത്. യൂത്ത് കോൺഗ്രസും ശശി തരൂരും സംഘടനാ മര്യാദയും കീഴ്വഴക്കവും പാലിച്ചില്ലെന്ന് ഡി.സി.സി അധ്യക്ഷൻ നാട്ടകം സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
യൂത്ത് കോൺഗ്രസ് പരിപാടിയെ കുറിച്ച് ഡി.സി.സിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല. തരൂരിന്‍റെ ഓഫിസിൽ നിന്നാണെന്ന് വ്യക്തമാക്കിയ ഫോൺ കോൾ വന്നിരുന്നു. എന്നാൽ, ഒന്നും പറയാതെ കോൾ കട്ട് ചെയ്യുകയായിരുന്നു. സന്ദർശന വിവരം അറിയിക്കാത്തത് അടക്കമുള്ള കാര്യങ്ങൾ കെ.പി.സി.സിയെ അറിയിച്ചെന്നും നാട്ടകം സുരേഷ് വ്യക്തമാക്കി.
സന്ദർശന വിവരം ഡി.സി.സിയെ അറിയിക്കാത്ത സാഹചര്യത്തിൽ ജില്ലാ അധ്യക്ഷൻ നാട്ടകം സുരേഷ് യൂത്ത് കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേപേലെ, കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും പരിപാടിയിൽ പങ്കെടുക്കില്ല. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരിപാടിയിൽ നിന്ന് തിരുവഞ്ചൂർ വിട്ടുനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.