ചിറ്റൂർ (പാലക്കാട്): വാഹന പരിശോധനക്കിടെ നിർത്താതെ പോയ ലോറിയെ പിന്തുടർന്ന അസിസ് റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അതേ വാഹനമിടിച്ച് മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി അസർ (25) ആണ് മരിച്ചത്. വേലന്താവളം മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ സ്പെഷൽ ഡ്യൂട്ടിക്കെത്തിയതായിരുന്നു അസർ.
വ്യാഴാഴ്ച വൈകീട്ട് 7.30ഓടെയാണ് സംഭവം. തമിഴ്നാട്ടിൽനിന്ന് എം.സാൻഡ് കയറ്റിവന്ന ലോറിയെ വേലന്താവളം ആർ.ടി.ഒ ചെക്ക് പോസ്റ്റിൽ പരിശോധനക്കായി തടഞ്ഞിരുന്നു. എന്നാൽ വാഹനം നിർത്താതെ കടന്നു കളഞ്ഞു.
ഇതേത്തുടർന്ന് ബൈക്കിൽ ലോറിയെ പിന്തുടർന്ന് നിർത്താനാവശ്യപ്പെട്ടെങ്കിലും നിർത്തിയില്ല. ലോറിയെ മറികടന്ന് റോഡിന് കുറുകെയിട്ട ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തു െവച്ചുതന്നെ അസർ മരണപ്പെട്ടു.
വേലന്താവളത്തിന് സമീപം നല്ലൂരിലാണ് സംഭവം. അപകടം നടന്നയുടനെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞു. മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. കൊഴിഞ്ഞാമ്പാറ പൊലീസ് കേസെടുത്തു.
കുറ്റിപ്പുറം എൻ.െഎ.എ.യു.പി സ്കൂൾ അധ്യാപികയായ റംലയുടെയും എസ്.െഎ ആയ വിരുത്തുള്ളിയിൽ ഗഫൂറിെൻറയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.