തൃശൂർ: വൈകുന്നേരമായാൽ ഹസീന റെയിൽവേ സ്റ്റേഷനിലെത്തും. നാലുവയസ്സുകാരിയെ അരികി ലിരുത്തി നേരം വെളുപ്പിക്കും. നേരം വെളുത്താൽ തൃപ്രയാറിലെ വസ്ത്രശാലയിലേക്ക് ജോലിക്ക് പ ോകും. കഥയെന്ന് കരുതരുത്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ കാണുന്ന കാഴ്ചകളിലൊന്നാണിത്. സ ്ത്രീ സുരക്ഷയുടെയും സംരക്ഷണത്തിെൻറയും പേരിൽ പദ്ധതികളും രാത്രികാല യാത്രയും കൊട്ടി ഘോഷിക്കുമ്പോൾ ഹസീനയും നാല് വയസ്സുകാരി കുഞ്ഞും ഒരു രാവ് വെളുപ്പിക്കാൻ പെടാപ്പാട്പെടുന്നത് ഈ നാട്ടിലാണ്.
തൃപ്രയാർ കോതകുളം സ്വദേശിനി ഹസീനയാണ് കിലോമീറ്ററുകൾക്കിപ്പുറം തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തി അന്തിയുറങ്ങേണ്ടി വരുന്നത്. ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിച്ചു. പക്ഷേ, ദാമ്പത്യം നീണ്ടു നിന്നത് കുറച്ച് കാലങ്ങൾ മാത്രം. ഭർത്താവ് ഉപേക്ഷിച്ച ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. വീട്ടുകാരെ ധിക്കരിച്ച് ഇറങ്ങിപ്പോയവളായതിനാൽ തിരികെ കയറ്റുന്നില്ല. ഏറെ നാളത്തെ ദുരിത ജീവിതത്തിനൊടുവിൽ ചെറിയ വരുമാനമാണെങ്കിലും തളിക്കുളത്തെ സ്റ്റേഷനറി കടയിൽ ജോലി തരപ്പെട്ടു.
ദുരവസ്ഥയറിഞ്ഞ് കടയിൽ ജോലിക്കുണ്ടായിരുന്ന നിധിൻ പ്രകാശ് എന്നയാൾ വിവാഹ വാഗ്ദാനം നൽകി. ഇവർ എറണാകുളത്ത് മരടിൽ വാടകക്ക് വീടെടുത്തു. കൈവശമുണ്ടായിരുന്ന പണവും, സ്വർണവുമെല്ലാം അയാൾ വാങ്ങി. ഇതോടെ ക്രൂരപീഡനവും തുടങ്ങി. മക്കളെ മർദിക്കുന്നത് പതിവായി. വീട്ടിൽ പോയിട്ട് വരാമെന്ന് അറിയിച്ച് പോയ നിധിൻ പിന്നീട് തിരിച്ചു വന്നില്ല. പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറി. വാടക നൽകാത്തതിനാൽ ഉടമ വീടൊഴിപ്പിച്ചു. ഇതോടെയാണ് റെയിൽവേ സ്റ്റേഷനെ ആശ്രയമാക്കിയത്.
നിധിൻ പ്രകാശിനെതിരെ നടപടി ആവശ്യപ്പെട്ട് വനിത സെല്ലിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തളിക്കുളത്തെ പൊതുപ്രവർത്തകനായ ശ്രീജിത്തിെൻറ ശ്രദ്ധയിലാണ് ഹസീനയുടെ ദുരവസ്ഥപെട്ടത്. ഇവരുടെ വീട്ടുകാരുമായി സംസാരിച്ചെങ്കിലും അംഗീകരിക്കാൻ വീട്ടുകാർ തയാറായില്ല. സഹായം തേടിയെത്തിയ വനിത കമീഷനും കൈവിട്ടതായും ഈ യുവതി പറയുന്നു. സംരക്ഷിക്കേണ്ട നിയമവും കണ്ണടച്ചിരിക്കുമ്പോൾ നാല് വയസ്സുകാരിയെ നെഞ്ചോട് ചേർത്ത് എന്ത് ചെയ്യണമെന്നറിയാത്ത നിസ്സഹായതയിലാണ് ഹസീന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.