പത്തനംതിട്ട: കേരളത്തിൽനിന്ന് ബിഹാറിലേക്ക് പുറപ്പെേടണ്ട ശ്രമിക് ട്രെയിൻ റദ്ദാക്കിയതിൽ അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. കൂട്ടംകൂടി നിന്ന് പ്രതിഷേധിച്ച തൊഴിലാളികൾക്ക് നേരെ പൊലീസ് ലാത്തിവീശി. നാട്ടിലേക്ക് പോകാൻ ട്രെയിൻ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പത്തനംതിട്ടയിലെ തിരുവല്ല റെയിൽവേ സ്റ്റേഷനിൽനിന്ന് ബിഹാറിലേക്ക് പേകാനായി അന്തർ സംസ്ഥാന തൊഴിലാളികൾക്ക് സൗകര്യം ഏർപ്പെടുത്തിയിരുന്നു. 1500 പേർക്ക് നാട്ടിലേക്ക് പോകാനാണ് ക്രമീകരണം ഏർപ്പെടുത്തിയിരുന്നത്. ജില്ലയിൽനിന്ന് പോകുന്നവർക്ക് ഭക്ഷണ, വാഹന സൗകര്യവും ഏർപ്പെടുത്തിയിരുന്നു. ട്രെയിൻ നാളെയേ പുറപ്പെടുവെന്ന് അവസാന നിമിഷം തൊഴിലാളികളെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് കോഴേഞ്ചരി, പുല്ലാട്, അടൂർ ഏനാത്ത്, ആനപ്പാറ എന്നിവിടങ്ങളിൽ പ്രതിഷേധിക്കാനായിരുന്നു തൊഴിലാളികളുടെ ശ്രമം. തുടർന്ന് പൊലീസ് ലാത്തിവീശുകയായിരുന്നു.
കുറച്ചുദിവസങ്ങൾക്ക് മുമ്പ് പത്തനംതിട്ടയിലെ കണ്ണങ്കരയിൽ നൂറോളം അന്തർ സംസ്ഥാന തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. അന്ന് പൊലീസ് ഇടപെട്ട് ഇവരെ താമസ സ്ഥലങ്ങളിലേക്ക് തിരിച്ചയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.