കോഴിക്കോട്: മാവൂര്‍ വിഭാസ് വധക്കേസില്‍ ഒളിവിലായിരുന്ന പ്രതി 12 വര്‍ഷത്തിനുശേഷം പിട ിയില്‍. പാലക്കാട് ഒഴലപ്പതി സ്വദേശി ആനന്ദന് (37) ആണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് കോഴ ിക്കോട് യൂനിറ്റ് ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫെൻറ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ വി. എസ്. മുരളീധരനും സംഘവും വെള്ളിയാഴ്ച തമിഴ്നാട് ഉദുമല്‍പേട്ടയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. കേസിൽ അറസ്റ്റിലാവാനുള്ള കോയമ്പത്തൂർ ശിവാനന്ദ കോളനിയിൽ നിവസി കുമാര്‍ എന്ന ആസിഡ് കുമാറിനായി പൊലീസ് അന്വേഷണം ഉൗർജിതമാക്കി.
2007 ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ കൊലപാതകം. മാവൂരിലെ ‘ഭാവന’ വീട്ടില്‍ വിഭാസിനെ ദുരൂഹസാഹചര്യത്തില്‍ കാണാതാവുകയായിരുന്നു. വീട്ടില്‍നിന്നിറങ്ങിയ വിഭാസ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ ബന്ധുക്കള്‍ മാവൂര്‍ പൊലീസില്‍ പരാതി നല്കി. അന്വേഷണത്തിനിടെ ഗ്രാസിം കമ്പനിയുടെ കിണറ്റില്‍നിന്ന് ഫെബ്രുവരി ആറിന് വിഭാസിെൻറ മൃതദേഹം കണ്ടെത്തുകയായിരുന്നു. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി.
അഞ്ചുപേർ നേരത്തേ അറസ്റ്റിലായെങ്കിലും അവശേഷിച്ച രണ്ടുപേർ ഒളിവില്‍ പോയി. ആനന്ദന് ജനിച്ചുവളര്‍ന്ന പാലക്കാട്ടെ ഗ്രാമത്തില്‍ നടത്തിയ അന്വേഷണത്തിൽ അയാൾ തമിഴ്നാട്ടിലുണ്ടെന്ന സൂചന ലഭിക്കുകയും ചെയ്തു. ഒടുവില്‍ ആനന്ദന് പൊള്ളാച്ചിയിലുണ്ടെന്ന് മനസ്സിലാക്കി. അതിനിടെയാണ് ഉദുമല്പേട്ടയിലെത്തിയെന്ന വിവരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.