തൃശൂര്‍: യാക്കോബായ- ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് താൽക്ക ാലികമായി അടച്ച ഒല്ലൂർ മാന്ദാമംഗലം സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സംബന്ധി ച്ച തർക്കത്തിന് താൽക്കാലിക വിരാമം. കലക്ടർ ടി.വി. അനുപമ നിർദേശിച്ച ഉപാധികൾ ഇരുകൂട ്ടരും അംഗീകരിെച്ചങ്കിലും ഞായറാഴ്ച കുർബാന നടത്താൻ അനുവദിക്കണമെന്ന യാക്കോബായ വി ഭാഗത്തിെൻറ ആവശ്യം കലക്ടർ തള്ളി.
ഇേതത്തുടർന്ന്, ഹൈകോടതിയുടെ പരിഗണനയിലുള്ള അപ്പീലിൽ വിധി വരുന്നത് വരെ പള്ളിയിൽ ആരാധനക്ക് പ്രവേശിക്കില്ലെന്ന് യാക്കോബായ വി ഭാഗവും കലക്ടറെ രേഖാമൂലം അറിയിച്ചു. പള്ളിക്കകത്ത് പ്രവേശിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഓർത്തഡോക്സ് സഭയും ഉറപ്പ് നൽകിയിരുന്നു. ഇതോടെ, തീർപ്പ് വരുന്നത് വരെ പള്ളി അടഞ്ഞുകിടക്കും.
ഹൈകോടതി ഉത്തരവ് വരുന്നതുവരെ യാക്കോബായ, ഓർത്തഡോക്സ് സഭാംഗങ്ങൾ പള്ളിയിൽ പ്രവേശിക്കില്ല. ഹൈകോടതിയുടെ നിലവിലെ വിധി പുനഃപരിശോധിക്കാൻ ആവശ്യമായ നിയമ നടപടി സ്വീകരിക്കുമെന്ന് യാക്കോബായ വിഭാഗം വ്യക്തമാക്കി.
അതേസമയം, സഭാ തർക്കം സംബന്ധിച്ച സംഘർഷത്തിനിടെ ഹൃദയാഘാതമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യാക്കോബായ സഭാംഗം എബ്രഹാം പാറയ്ക്കലിെൻറ നിലയിൽ പുരോഗതിയുണ്ട്. എങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
യാക്കോബായ വിഭാഗം സി.പി.എം നേതാക്കളെ കണ്ടു
മാന്ദാമംഗലം പള്ളി തർക്കത്തിൽ ഇടപെടാൻ ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം സി.പി.എം നേതാക്കളുമായി ചർച്ച നടത്തി. സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസുമായാണ് ശനിയാഴ്ച രാവിലെ സഭ അധികൃതർ ചർച്ച നടത്തിയത്.
കലക്ടർ നിർദേശിച്ച ഉപാധികൾ അംഗീകരിക്കാമെന്നും, എന്നാൽ ഞായറാഴ്ച കുർബാന നടത്തുന്നതിന് അനുമതിക്കായി ഇടപെടണമെന്നുമായിരുന്നു ആവശ്യം. എന്നാൽ കോടതി നടപടികളായതിനാൽ ഇടപെടുന്നതിലെ സാങ്കേതികത്വവും നിയമപ്രശ്നവും നേതാക്കൾ സഭാ നേതൃത്വത്തെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.