കൊല്ലപ്പെട്ട കൃപാകര

മഞ്ചേശ്വരത്തേത് ആൾക്കൂട്ട കൊലപാതകം; പ്രതികൾ സംഘപരിവാറുകാരെന്ന് സൂചന

മഞ്ചേശ്വരം (കാസർകോട്): മിയാപദവിൽ റോഡരികിൽ രക്തത്തിൽ കുളിച്ച് അത്യാസന്ന നിലയിൽ കണ്ടെത്തിയ യുവാവിെൻറ മരണത്തിനുപിന്നിൽ ആൾക്കൂട്ട മർദനമാണെന്ന് പൊലീസ്. മീഞ്ച പഞ്ചായത്തിലെ മിയാപദവ് ബേരിക്കയിലെ കൃപാകര എന്ന അണ്ണുവിനെ(28)യാണ് 20 ഓളം പേർ ചേർന്ന് കൊലപ്പെടുത്തിയത്. ഇവരെല്ലാം സംഘപരിവാർ പ്രവർത്തകരാണെന്നാണ് സൂചന. പ്രതികളെ പിടികൂടാന്‍ അന്വേഷണം വ്യാപിപ്പിച്ചു.

കൃപാകരയുടെ ദേഹത്ത് ചെറുതും വലുതുമായ 25 ഓളം മുറിവുകളാണുണ്ടായിരുന്നത്. കമ്പിപ്പാര കൊണ്ട് തലക്ക് ആഴത്തിലുള്ള മുറിവേറ്റിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ. കേസിൽ പ്രധാനമായും നാലുപേരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

ബുധനാഴ്ച രാത്രി ഒമ്പതരയോടെ മിയാപദവ് കെതങ്ങാട്ടെ ജിതേഷിെൻറ വീടിന് സമീപമുണ്ടായ അക്രമത്തിലാണ് കൃപാകര കൊല്ലപ്പെട്ടത്. മരണവുമായി ബന്ധപ്പെട്ട് സംഭവസ്ഥലത്തിന് സമീപത്തെ രണ്ടുവീട്ടുകാരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പി. അനൂപ് കുമാര്‍, എസ്.ഐ രാഘവന്‍, അഡീ. എസ്.ഐ മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.