പെരിന്തൽമണ്ണ: രേഖകളില്ലാതെ കാറിൽ കടത്തിയ 1.45 കോടി രൂപയുമായി മൂന്നുപേർ പിടിയിലായി. കാർ ഡ്രൈവർ മഹാരാഷ്ട്ര സ്വദേശികളായ ഗണേശ് ജ്യോതിറാം യാദവ് (26), വികാസ് ബന്ദോപന്ത് യാദവ് (24), പ്രദീപ് നൽവാഡെ (39) എന്നിവരാണ് അറസ്റ്റിലായത്.
ഗണേശ് ജ്യോതിറാം യാദവ്, വികാസ് ബന്ദോപന്ത് യാദവ്, പ്രദീപ് നൽവാഡെ
വാഹന പരിശോധനക്കിടെയാണ് ചെർപ്പുളശ്ശേരി ഭാഗത്തുനിന്ന് എത്തിയ കാർ പിടികൂടിയത്. ഡാഷ് ബോർഡിന് അടിവശത്ത് പ്രത്യേകം തയാറാക്കിയ രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. പണം കോയമ്പത്തൂരിൽനിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുെന്നന്ന് പ്രതികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.