കോഴിക്കോട്: നൂറുകണക്കിന് പെൺകുട്ടികളെ വിദ്യനുകരാൻ സഹായിച്ച് സ്വന്തം കാലി ൽ നിൽക്കാൻ കരുത്തുനൽകിയ ചാരിതാർഥ്യത്തിൽ മാധവവാര്യരും സേഹാദരിയും ഇനിയും വിദ്യ ാർഥിനികളെ കാത്തിരിക്കുകയാണ്. പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് മെച്ചപ ്പെട്ട ജീവിതാന്തരീക്ഷവും പഠനവും നൽകാൻ തയാറാണ് തിരൂർ ചന്ദനക്കാവ് സ്വദേശിയായ മാ ധവവാര്യരും സഹോദരി തിലകം വാരസ്യാരും. ചിൽഡ്രൻസ് വെൽഫെയർ കമ്മിറ്റിയുടെ കത്തുമായ ി എത്തുന്നവർക്കാണ് സഹായം നൽകുക.
15 വർഷത്തിലേറെയായി രണ്ടായിരത്തോളം പെൺകുട്ടികളെയാണ് മുംബൈയിൽ വ്യവസായിയായ മാധവവാര്യരും സഹോദരിയും ചേർന്ന് പഠിപ്പിച്ചു വലുതാക്കിയത്. പലരും ഇന്ന് വിദേശങ്ങളിലുൾപ്പെടെ വൻ കമ്പനികളിലും സ്ഥാപനങ്ങളിൽ ജോലിചെയ്യുകയാണ്. തിരൂർ തിരുന്നാവായയിലും എറണാകുളത്ത് മഴുവന്നൂരിലും മുംബൈയിൽ പനവേലിലുമായി മൂന്നു കേന്ദ്രങ്ങളിലായാണ് വിദ്യാർഥികൾക്ക് താമസത്തിനും പഠനത്തിനും സൗകര്യമൊരുക്കുന്നത്. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥിനികൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസമാണ് നൽകുന്നത്. പനേവലിലെ സെൻററിൽ മൂന്നൂറോളം വിദ്യാർഥിനികൾ താമസിച്ചു പഠിക്കുന്നുണ്ട്. തിരുന്നാവായയിലെ കേന്ദ്രത്തിെൻറ ചുമതലയാണ് തിലകം വാരസ്യാർക്ക്.
ഒരു വീടുപോലും സ്വന്തമായി പണിയാൻ കഴിയാതെ നൂറുകണക്കിനുപേർ വെപ്രാളപ്പെടുേമ്പാൾ പാവങ്ങൾക്കായി ആയിരം വീടുകൾ നിർമിച്ചുനൽകാനുള്ള പദ്ധതിയും 69കാരനായ മാധവവാര്യർ നടപ്പാക്കുന്നുണ്ട്. ഇതിനകം 400 വീട് നിർമിച്ചു നൽകിയിട്ടുണ്ട്.
1000 കോടിയിലേറെ വിറ്റുവരവുള്ള ൈഫ്ലജാക്ക് ലോജിസ്റ്റിക്കിെൻറ മാനേജിങ് ഡയറക്ടറും ചെയർമാനുമായ മാധവവാര്യർക്കു കീഴിൽ 4500 ജീവനക്കാരാണ് േജാലിചെയ്യുന്നത്. ഒരു കമ്പനി ആരംഭിച്ച് ലാഭത്തിലായപ്പോൾ അത് വിറ്റ് ലാഭവിഹിതം ജീവനക്കാർക്ക് വീതിച്ചുനൽകിയ ചരിത്രവുമുണ്ട് അദ്ദേഹത്തിന്. ലാഭം താൻ മാത്രമെടുത്തിരുന്നെങ്കിൽ ഇത്ര സന്തോഷം ലഭിക്കില്ലായിരുന്നുവെന്നാണ് മാധവ വാര്യർ പറയുന്നത്.
മക്കളായ ദിവ്യയുടെയും ധ്രുവിെൻറയും പിന്തുണയുള്ളതിനാൽ ഏത് ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനും മറുത്തൊന്നു ചിന്തിക്കേണ്ടതില്ല. കോളജ് പ്രഫസറായ ഭാര്യ ഗീത വിരമിച്ചതോടെ സാമൂഹിക സേവനങ്ങൾക്ക് വാര്യരുടെ കരങ്ങൾക്ക് ശക്തികൂടി. പ്രളയക്കെടുതിയിൽ വീടു നഷ്ടപ്പെട്ടവർക്കും ആദിവാസി മേഖലകളിൽ പരിഗണന ലഭിക്കാതെയും പോകുന്നവർക്കാണ് ഇപ്പോൾ വീടുകൾ നിർമിച്ചുനൽകുന്നത്.
ചില എൻ.ജി.ഒകളുടെ സഹായത്തോടെ പാലക്കാട് ആനക്കട്ടിയിൽ 210 വീടുകൾ നിർമിച്ചുനൽകി.
ഇവിടെ 20 വീടുകളുടെ നിർമാണം പൂർത്തീകരിച്ചുവരികയാണ്. ഏറണാകുളത്ത് മഴുവന്നൂരിൽ നിർമിക്കുന്ന 20 വീടുകളിൽ 10 എണ്ണം ഇന്നും കുറ്റിപ്പുറം കുമ്പിടിയിൽ നിർമിക്കുന്ന 20 വീടുകളിൽ 10 എണ്ണം ഞായറാഴ്ചയും കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.