വൈത്തിരി: സ്വന്തം ഉപയോഗത്തിനും വില്പനക്കുമായി സൂക്ഷിച്ച മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. താമരശ്ശേരി, രാരോത്ത് വി.സി. സായൂജിനെയാണ് (33)ലഹരിവിരുദ്ധ സ്ക്വാഡും വൈത്തിരി പൊലീസും ചേർന്ന് പിടികൂടിയത്. ദൗത്യത്തിൽ 666 വൈത്തിരി ഫുട്ബാൾ ക്ലബും പങ്കാളികളായി. ഈ മാസം ആദ്യ വാരത്തിൽ ജില്ല പൊലീസ് ലഹരിക്കെതിരെ സംഘടിപ്പിച്ച 'നോക്ക് ഔട്ട് ഡ്രഗ്സ്' ഫുട്ബാള്‍ കാര്‍ണിവലില്‍ റണ്ണേഴ്സ് അപ് ആയിരുന്നു 666 വൈത്തിരി.
ചുണ്ടേല്‍, വെള്ളംകൊല്ലിയില്വെച്ച് പിടിയിലായ സായൂജ് മുമ്പും എൻ.ഡി.പി.എസ് കേസിൽ പ്രതിയായിരുന്നു. സായൂജിന്റെ പക്കൽ മയക്കുമരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പൊലീസും ക്ലബ് അംഗങ്ങളും പല വഴികളായി പിരിഞ്ഞ് അന്വേഷണം നടത്തി.
4.80 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. 2023 നവംബറിൽ താമരശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത ലഹരി കേസിലെ പ്രതിയാണ് സായൂജ്. ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ സി.ആര്. അനില്‍കുമാര്‍, എസ്.ഐ എം. സൗജല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അബ്ദുല്ല മുബാറക്, സി.പി.ഒ അനൂപ് വേലായുധന്, എം. സന്തോഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.