കല്പറ്റ: ലഹരിയെ വേരോടെ പിഴുതെറിയാനുള്ള കേരള പൊലീസിന്റെ ‘ഓപറേഷന് തൂഫാന് ദി നാർകോ ഹണ്ട്' തുടരുന്നു. ജില്ലയില്‍ പത്തു ദിവസത്തിനുള്ളില്‍ വിവിധ സ്റ്റേഷനുകളിലായി 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 53 പേരെ അറസ്റ്റ് ചെയ്തു.
2.130 കിേലാ കഞ്ചാവും 7.7 ഗ്രാം ഹഷീഷ് ഓയിലും 43 കഞ്ചാവ് നിറച്ച സിഗരറ്റുകളും പിടിച്ചെടുത്തു. ജൂണ്‍ ഒന്ന് മുതല്‍ 10ാം തീയതി വരെയുള്ള കണക്കാണിത്. ജില്ലയില്‍ വിവിധ പൊലീസ് സ്റ്റേഷനുകളുടെയും ജില്ല ലഹരി വിരുദ്ധ സ്ക്വാഡിന്റെയും നേതൃത്വത്തില്‍ രാപ്പകല്‍ ഭേദമില്ലാതെ കര്‍ശന പരിശോധനകളാണ് നടക്കുന്നത്.
പ്രത്യേക പരിശീലനം ലഭിച്ച നാര്‍ക്കോട്ടിക് സ്നിഫര്‍ ഡോഗുമായി പൊലീസ് ഡോഗ് സ്ക്വാഡും ഡ്രോണും പരിശോധനയില്‍ സജീവമാണ്. സമൂഹത്തില്‍ ലഹരി ഇല്ലായ്മ ചെയ്യുന്നതിനായി ഓപറേഷന് തൂഫാനില്‍ പൊതുജനങ്ങളുടെ പങ്കാളിത്തവും ശ്രദ്ധേയമാണ്.
ലഹരി ഉപയോഗത്തെയും വിപണനത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ പൊലീസിന് പങ്കുവെക്കുന്നുണ്ട്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
നമുക്കും പോരാളികളാകാം
ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍ വിവരം പൊതുജനത്തിനും ഉടന്‍ തന്നെ പൊലീസിനെ അറിയിക്കാം. വിവരം നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായിരിക്കും.
9995966666 (വാട്സ്ആപ് നമ്പര്‍), വിളിച്ച് അറിയിക്കാൻ 9497979794, 9497927797 എന്നീ നമ്പറുകൾ ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.