സുൽത്താൻ ബത്തേരി: മുനിസിപ്പാലിറ്റിയിൽ എത്തുന്ന വയോജനങ്ങൾക്ക് ചായയും കടിയും സൗജന്യമായി നൽകുന്ന ഭരണസമിതിയുടെ പദ്ധതി ഒടുവിൽ യാഥാർഥ്യമായി. മുനിസിപ്പൽ ഓഫിസ് കോമ്പൗണ്ടിൽ ഏതാനും ദിവസമായി ഷോപ് സജീവമായി പ്രവർത്തിക്കുന്നുണ്ട്. മൂന്നു ജീവനക്കാരാണ് ഇവിടെയുള്ളത്.
രാവിലെ മുതൽ വൈകീട്ട് ഏഴു വരെ ഷോപ് പ്രവർത്തിക്കും. വയോജനങ്ങൾ അല്ലാത്തവർക്കും കുടുംബശ്രീ ഷോപ് ഉപയോഗപ്പെടുത്താം. ചായക്കും കടിക്കും 10 രൂപ വീതവും നാരങ്ങവെള്ളത്തിന് 15 രൂപയുമാണ് ഈടാക്കുന്നത്.
മൂന്നു ജീവനക്കാരാണ് ഷോപ്പിലുള്ളത്. ഡിസംബർ ആദ്യ വാരത്തിലായിരുന്നു സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ഹാപ്പി ഹാപ്പി പദ്ധതിയിൽ കുടുംബശ്രീ ഷോപ്പിന്റെ ഉദ്ഘാടനം നടന്നത്. പിന്നീട് ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തർക്കം രൂപപ്പെട്ടതോടെ ഷോപ് അടക്കുകയായിരുന്നു. തർക്കങ്ങൾ പരിഹരിച്ചതോടെയാണ് ഷോപ് തുറക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.