സുൽത്താൻബത്തേരി: നെന്മേനി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുവ, പുലി ശല്യം തുടരുമ്പോൾ ജനജീവിതം ദുസ്സഹമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ ചീരാലിൽ നാലു വളർത്തു മൃഗങ്ങളെയാണ് പുലി, കടുവ ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി എത്തിയ വന്യമൃഗം ഷാജി എന്നയാളുടെ തൊഴുത്തിലെ ആടിനെ കൊന്നു. മറ്റൊരാടിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച മുത്താച്ചികുനിയിൽ കടുവ പോത്തിനെ കൊന്നതോടെയാണ് ഈ മേഖലയിൽ വന്യമൃഗശല്യം ഇടവേളക്ക് ശേഷം വീണ്ടും രൂക്ഷമായത്. മുത്താച്ചികുനിയിൽ രണ്ടു തവണയാണ് കടുവ എത്തിയത്. പിന്നീട് പുലി എത്തി. ആടിനെ ആക്രമിക്കുന്നത് പുലിയാണെന്നാണ് നാട്ടുകാർ പറയുന്നത്. മുത്താച്ചികുനിയിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. മറ്റിടങ്ങളിലും കൂട് സ്ഥാപിക്കണമെന്നാണ് ജനം ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.